താൾ:CiXIV290-04.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

രം ഇംഗ്ലിഷു പ്രസംഗത്തിൽ മത്തായി ൩, ൭ എന്ന വാക്കിനെ ആധാര
മാക്കിക്കൊണ്ടു: "വരുംകോപത്തിൽനിന്നു ഓടിപ്പോകുവാൻ ആർ നി
ങ്ങൾക്കു വക കാണിച്ചു തന്നു? എന്ന ചോദ്യം സ്നാപകനായ യോഹ
ന്നാൻ അന്നു യരുശലേമിൽ പാൎത്തിരുന്ന പരീശരോടും ചദൂക്യരോടും ക
ഴിച്ചു എന്നു മാത്രമല്ല, ഇന്നും ഈ സഭയിൽ ഇരിക്കുന്നവരായ പല സ്വ
നീതിക്കാരും അവിശ്വാസികളുമായ പരീശ ചദൂക്യരായ നിങ്ങളോടും,
നിന്നോടും തന്നേ, വിശുദ്ധാത്മാവു പറയുന്നതു കേൾപ്പാൻ ചെവികളു
ള്ളവൻ കേൾക്കട്ടേ" എന്നു പറഞ്ഞ വാക്കു ഇടിമുഴക്കം പോലേ ബാല
ന്റെ ഹൃദയത്തെ തട്ടി; അന്നു തൊട്ടു ചില സമയത്തോളം പാപബോ
ധം ഉണ്ടായിട്ടു ഉള്ളിൽ ഭീതിയും സംശയവും ഉള്ളവനായി പാൎത്തപ്പോൾ
ഒരു സഹോദരന്റെ അച്ഛൻ മരണക്കിടക്കയിൽ എത്തിയപ്രകാരം കേ
ട്ടിട്ടു ഹേബിക്ക്സായ്പ് യോസേഫിനെയും കൂട്ടിക്കൊണ്ടു അവന്റെ അടു
ക്കൽ ചെന്നു. മരണത്തിന്നു സമീപിച്ചിരിക്കുന്നവനെ അനുതാപവി
ശ്വാസങ്ങൾക്കായി ഉണൎത്തിയപ്പോൾ അദ്ദേഹം: "അയ്യോ, സായ്പേ! എ
ന്റെ രക്ഷയുടെ ദിവസങ്ങളെ ഞാൻ മുഴുവനെ ദോഷത്തിൽ കഴിച്ചു
പോയി, എനിക്കിപ്പോൾ അനുതപിപ്പാൻ പ്രയാസം, ഞാൻ അരിഷ്ട
പാപിയായിക്കിടക്കുന്നു, നിങ്ങൾ ഈ വാക്കുകളെ പറയുന്നതു എനിക്കു
വേദന വൎദ്ധനയാകുന്നതേയുള്ളൂ" എന്നു ചൊല്ലി കണ്ണടെച്ചതു ബാലൻ
കണ്ടപ്പോഴും ഹേബിക്ക്സായ്പ് വ്യസനത്തോടെ "അയ്യോ, മനുഷ്യൻ അവി
ശ്വാസത്താൽ തന്റെ ഹൃദയത്തെ അവസാനത്തോളം കഠിനപ്പെടുത്തി
യാൽ ആയവനോടു എന്താവതു!" എന്നു പറഞ്ഞതു കേട്ടപ്പോഴും ത
ന്റെ ഉള്ളിലേ ഭയം അധികം വൎദ്ധിച്ചു; താനും ആശയില്ലാത്തൊരു പാ
പിയായി മരിക്കേണ്ടിവരുമോ എന്നത്യന്തം ഭയപ്പെട്ടു തനിച്ചുപോയി, വ
ളരേ പ്രാൎത്ഥിച്ചു, എങ്കിലും ആശ്വാസം ലഭിച്ചിട്ടില്ല. ഈ അരിഷ്ട
സ്ഥിതിയിൽ ഇരിക്കുമ്പോൾ ഒരു വെള്ളിയാഴ്ചദിവസത്തിൽ ഹേബിക്ക്
സായ്പ് യോഹ. ൧൯, ൧൬. ൧൭ എന്നീ ശ്ലോകങ്ങളെ കുറിച്ചു പ്രസംഗി
ച്ചാറേ: "യേശു തന്റെ ക്രൂശിനെ ചുമന്നുകൊണ്ടു പോകുന്നതിനെ
നോക്കുക! പാപിയേ, നിന്റെ സകലപാപങ്ങളെയും കൂടേ അവൻ ത
ന്മേൽ ചുമന്നുകൊണ്ടു പോയിരിക്കുന്നു എന്നതിനെ നീ, നീ തന്നേ, വി
ശ്വസിക്കുന്നുവോ?" എന്നു സഭയോടു ചോദിച്ചതു പാപഭാരത്താൽ ഞ
രങ്ങുന്ന തന്നോടു തന്നേ ചോദിക്കുന്നപ്രകാരം തോന്നി, "കൎത്താവേ ഈ
സത്യത്തെ വിശ്വസിപ്പാൻ തക്കവണ്ണം എനിക്കു കൃപ നൽകേണമേ"
എന്നു തന്റെ മനസ്സിൽൎത്ഥിച്ചസമയം ഉടനേ സമാധാനവും ആ
ശ്വാസവും ലഭിച്ചു തികഞ്ഞ ഉൾസന്തോഷത്തോടേ പള്ളിയിൽനിന്നു
ഇറങ്ങിപ്പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/10&oldid=192943" എന്ന താളിൽനിന്ന് ശേഖരിച്ചത്