താൾ:CiXIV290-02.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂലോക വിശെഷങ്ങൾ

ഒന്നാം അദ്ധ്യായം

മതങ്ങൾ, അധികാരങ്ങളും മറ്റും.

സത്യവേദത്തിൽ നാം വായിക്കുന്ന പ്രകാരം, ഭൂമി രൂപ
മില്ലാത്തതും, ഒഴിയപ്പെട്ടതും; ആഴത്തിന്റെ മുഖത്ത ഇരുളും
ആയിരുന്നു: എങ്കിലും സൎവ്വശക്തിയുള്ള ദൈവം ഏകദേശം
ഇപ്പോഴത്തെ ആണ്ടിന ൫൮൬൦ വൎഷം മുമ്പെ കൽപ്പിച്ചപ്പോ
ൾ; സകല വസ്തുക്കളും അനുസരിച്ചു, വെള്ളങ്ങൾ താഴ്വരയി
ലേക്ക് മാറി കടലുകളായിട്ടുതിരിഞ്ഞു, ഉണങ്ങിയ നിലങ്ങൾ
കാണപ്പെട്ടു; അതാത പഴങ്ങൾ കായിക്കുന്ന വൃക്ഷാദികളും,
സസ്യങ്ങളൂം കിളുൎത്ത, പക്ഷി, മത്സ്യം, മൃഗജാതികളൊക്കെയും
ജീവിക്കയും ചെയ്തു. ഒടുക്കം ദൈവം മനുഷ്യനെ പൊടിയി
ൽ നിന്ന നിൎമ്മിച്ച, ജീവൻ തന്ന, നിത്യമായുള്ള ആത്മാവി
നെ അവനിൽ ഊതി സകല സൃഷ്ടിയുടെമേൽ അധികാര
വും കൊടുത്തു. "യഹോവ പറഞ്ഞു, അപ്രകാരവും ഉണ്ടായി,
അവൻ കല്പിച്ചു, അപ്രകാരം സ്ഥിരമാകയും ചെയ്തു." മനു
ഷ്യർ ദൈവത്തെ വേഗം മറുത്തു, ഓരോരുത്തൎക്ക ൯൦൦ വൎഷം
വരെ കാലം കഴിപ്പാൻ ഇട കിട്ടിയതുകൊണ്ട, തങ്ങളുടെ അ
വസാന അവസ്ഥയെ വിചാരിക്കാതെ, അവരുടെ സ്വന്ത
മോഹങ്ങളെ തൃപ്തി ആക്കുവാനായിട്ട അന്വേഷിച്ചതേയുള്ളൂ.
ഇതിനാൽ ദൈവം മനുഷ്യരെ ശിക്ഷിപ്പാനായിട്ടും, അവരു
ടെ സന്തതി നന്നാകുവാൻ ഇട ഇല്ലയോ എന്നും, അറിവ
കാട്ടുവാനായിട്ടും, ജലപ്രളയത്തെ അയച്ചു. മനുഷ്യജാതിയി
ൽനിന്ന എട്ടുപേരും, സകല മൃഗങ്ങളും പറവജാതിയിൽനി
ന്നും, ൟരണ്ടീരണ്ടും നീക്കി, സകല ജീവജന്തുക്കൾ ലോക
കാലം ൧൬൫൬ാമാണ്ട നശിപ്പിക്കപ്പെട്ടു: ൟ എട്ടു മനുഷ്യൎക്കും മൃ
ഗങ്ങൾക്കും രക്ഷപെടുവാനായിട്ട, തലവനായ നോഹാ
യെകൊണ്ട ഒരു വലിയ പെട്ടി പണിവാൻ ദൈവം തന്നെ
പഠിപ്പിക്കുകയും ചെയ്തു. ജലപ്രളയം ശാന്തത ആയശേഷം,
ഇവർ പെട്ടിയിൽനിന്ന് ഇറങ്ങി ഭൂമിയിൽ സഞ്ചരിച്ചു. നോ
ഹായുടെ മൂത്ത പുത്രനായ ഷേമിന്റെ സന്തതി ഏഷ്യാ എ

A

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/7&oldid=180210" എന്ന താളിൽനിന്ന് ശേഖരിച്ചത്