താൾ:CiXIV290-02.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ചുഴലിക്കാറ്റ, ജലചുരുൾകൾ.

രണ്ട എതൃഭാഗങ്ങളിൽനിന്ന, കാറ്റ ഒരു ദിക്കിലേക്ക ബ
ലമായിട്ട ഊതിയാൽ, ചുഴലിക്കാറ്റ എന്ന വിളിക്കപ്പെടുന്ന
താകുന്നു. ഒരു പോലെ ഊതിയാൽ, കുറെ നേരത്തേക്ക മാത്രം
നിലനിൽക്കെ ഉള്ളു. ഇവയിൽ ഒന്നിന ബലം കൂടിയാൽ കടു
പ്പം കൂടി വരികയും, നീങ്ങിപോകയും, വളരെ നാശങ്ങൾ വ
രുത്തുന്നതും ആകുന്നു. ഉഷ്ണകാലങ്ങളിൽ മാത്രം ഉണ്ടാകുന്നത
കൊണ്ടും മറ്റും, ഇടിത്തീയുടെപേരുപ്പംകൊണ്ടും എതൃക്കാറ്റുക
ൾ ഉണ്ടാകുന്നതാകുന്നു, എന്ന വിദ്വാന്മാർ ഊഹിച്ചിരിക്കുനു.
ഒരു ചുഴലിക്കാറ്റ അധികം വെള്ളമുള്ള സ്ഥലത്തിലേക്ക കടക്കു
മ്പോൾ, ജലചുരുളുകൾ ഉണ്ടാകുന്നു, ഇവയുടെ കാഴ്ച ഇതുത
ന്നെ,ഒരു വലിയ മഴക്കാറിൽ പെട്ടന്ന ഒരു തൂണിന്റെ ഭാ
ഷയായിട്ട, കിഴ്പട്ട എറങ്ങുന്നത കാണാം: ഇതിന നീളം കൂടി
കൂടി വരികയും, മറ്റൊരു തൂണൈതിന്മണ്ണം തന്നെ, വെള്ള
ത്തിനിന്ന പൊങ്ങുകയും; ഇവ തമ്മിൽ കൂടുന്ന ഉടനെ, ഇ
ടിവാൾ മിന്നുകയും ചെയ്യും. കാറ്റ കുറയുന്ന സമയങ്ങളിൽ,
ൟ കൂടിയ തൂണ, തൂക്കമായിട്ട സാവധാനമായി, കടന്നുപോ
കും. കലശലായിട്ട ഉണ്ടാകുമ്പോൾ, വളഞ്ഞും പുളഞ്ഞും, അ
ധിക ശബ്ദത്തോടെ ഓടിപൊകും. മിക്കപ്പോഴും ഒരു തൂണ കാ
ണുകെ ഉള്ളു, എങ്കിലും ചിലപ്പോൾ അഞ്ചും എട്ടും ഉണ്ടാകുന്ന
താകുന്നു. ജലചുരുളുകൾ, വെള്ളം കടലിൽനിന്ന മഴക്കാറി
ലോട്ട എടുക്കപ്പെടും, അതിന ഭാരം കൂടി വായുവിന വഹി
പ്പാൻ വഹിയ, എന്ന വരുമ്പോൾ, കാറ ഭൂമിയിലോട്ട ഒഴുകി
വെള്ളത്തിന്റെ ഏറ്റംകൊണ്ട, വീടുകൾ, കപ്പലുകൾ മുതലാ
യത, ചേതം വന്നിട്ട ഊണ്ട. കപ്പൽക്കാർ ജലച്ചുരുളുകൾ വ
രുന്നത കാണുമ്പോൾ, പീരങ്കി വെടിവെക്കും. വെടിയുടെ സ്വ
രത്താൽ, വായു കുലുങ്ങി, ജലച്ചുരുള കപ്പലിനോട അടുത്ത
വരുന്നതിന മുമ്പെ, പൊട്ടി, വെള്ളം ഒഴുകിപോകയും ചെയ്യും.
കടപ്പൂറത്ത വസിക്കുന്ന ആളുകൾക്ക, വൎഷം തുടങ്ങുന്ന കാല
ങ്ങളിൽ ൟ വിവരങ്ങളെ കാണ്മാൻ ഇടയുണ്ട.

ഇടിത്തീ.

ഭൂമിക്കു മീതെയും അതിൽ ഉള്ള സകല വസ്തുക്കൾക്കും, മൃ
ഗങ്ങൾക്കും, മിക്കപ്പോഴും പ്രത്യക്ഷമില്ലാത്തതും, എങ്കിലും എ
ല്ലാടവും വ്യാപിക്കുന്ന ഒരു ശക്തിയുണ്ട. ചൂടും, പ്രകാശ
വും, എല്ലാ ദിക്കുകളിൽ മാൎദ്ദവമായിട്ടിരിക്കയും, സകലതിനെ
യും ശക്തി പിടിപ്പിക്കുകയും, വളൎച്ചക്കുള്ള രക്ഷ കൊടുക്കുന്ന
ത പോലെ, ൟ ശക്തിയും കൂടുന്നു. ഇത ഓരോ ദിക്കിൽ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/52&oldid=180263" എന്ന താളിൽനിന്ന് ശേഖരിച്ചത്