താൾ:CiXIV284.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

നാണവും അത്രെ തൊന്നെണ്ടു - തമ്മിൽ കാമ ക്രൊധലൊ
ഭഡംഭ മത്സരാദികൾ ഉള്ളവരായി കാണുന്നു തങ്ങളെ പൂജി
ക്കുന്ന മനുഷ്യരൊടു അവർ ചെൎന്നു ദുൎന്നടപ്പിന്നു സംഗതിവ
രുത്തുന്നു മനുഷ്യ ശാപവും എല്ക്കുന്നു - ഇങ്ങിനെ ഉള്ളവരെ വന്ദിക്കുന്ന
തദൊഷം തന്നെ അല്ലൊ ജീവനുള്ള ദൈവത്തെ അന്വെഷി
ക്കെണ്ടെ സത്യമുള്ളവന്നു ചെവി കൊടുക്കരുതൊ ഇങ്ങി
നെത്ത പിശാചുകളൊടു ദെവകൾ എന്നു ചാരിയാൽ ചാരിയ
തു മണക്കും അവൎക്ക എന്ന പൊലെ നിങ്ങൾ്ക്കും ബുദ്ധി ഭ്രമവും
ദുൎമ്മൊഹങ്ങളും നരക പ്രാപ്തിയും ഉണ്ടാകും ഇത്ര മാത്രം ആ
ലൊചിച്ചു കൊൾ്വിൻ - ശാസ്ത്ര പുരാണങ്ങൾ ദെവ വിഷയ മാ
യി അറിയിക്കുന്ന കഥകൾ നെരായാൽ അവർ ദെവകൾ അല്ല
കഴുവെറികൾ അത്രെ ദുൎഭൂതങ്ങൾ ആക്കി കൊള്ളിക്കവും
ചെയ്യാം പുരാണ കഥകൾ പൊളിയാകിലൊ നിങ്ങൾ്ക്കു ഒട്ടും ദൈ
വം ഇല്ല - ഞങ്ങൾ അറിയിക്കുന്നു വെദത്തിൽ ഇപ്രകാരം അ
യൊഗ്യമായ കഥകൾ ഒന്നു ഇല്ല നിങ്ങൾ്ക്കും നൊക്കാമല്ലൊ സ
ത്യ ദൈവം ലീല ചെയ്യുന്നവൻ അല്ല - ഈ യുഗത്തിങ്കൽ പാ
പിഷ്ഠരെ രക്ഷിക്കെണ്ടതിന്നു തന്റെ സ്വരൂപമാകുന്ന മക
ന്റെ മെൽ ലൊകത്തിന്റെ പാപങ്ങളെ വെച്ചു അവ
നെ മരിപ്പിച്ചിരിക്കുന്നു - ആ യുഗത്തിൽ അവൻ ഭൂമിയിൽ
ജനിച്ച സകല മനുഷ്യരെയും ദെഹത്തൊടെ ഉയിൎപ്പിച്ചു
കൂട്ടി ചെൎത്തു അവരവർ ചെയ്ത ക്രിയകളെ ഒന്നും വിടാ
തെ വിസ്തരിച്ചു ന്യായ പ്രകാരം എല്ലാവൎക്കും അന്ത്യ വിധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/49&oldid=187129" എന്ന താളിൽനിന്ന് ശേഖരിച്ചത്