താൾ:CiXIV284.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ൎമ്മം വെണ്ടാ

ശൂദ്ര - മതീ - ഞാൻ കുറവു വരാതെ ചെയ്യാം

മാച്ച - സൎവ്വൊഷാംവഃ സ്വസ്തിരസ്തു

ജനങ്ങൾ - മനു മറഞ്ഞു പൊയി എവിടെയൊ

ഗംഗാര - നൈമീശാരണ്യത്തിൽ പൊയൊ എന്തൊ

ബ്രാഹ്മ - നല്ല ആൾ - നമുക്കു ശാശ്വത സൌഖ്യം ഉണ്ടാക്കി

ബ്രഹ്മച - ധൎമ്മ ശാസ്ത്രത്തെ അതാ വിട്ടെച്ചു പൊയി നാം ഇതിനെ
കെട്ടു പൊകാതെ വണ്ണം സൂക്ഷീക്കെണം

ഗൃഹസ്ഥ - നീ ഇത എടുത്തു കൊൾ്ക

ഗൃഹ - വെണ്ടാ ഞാൻ സംസാരി - നിണക്കിരിക്കട്ടെ

വാന - ആ കാ എന്റെ പൎണ്ണശാലയിൽ വെച്ചാൽ ചെതൾ പിടിച്ചു പൊം
സന്ന്യാസി കൈക്കൊള്ളട്ടെ

സന്ന്യ - അന്തണരെ ഞാൻ എടുക്കാം മറ്റാൎക്കും കാട്ടുക ഇല്ല ഓ
രൊ സമയത്തു വെണ്ടും പ്രകാരം നാം തന്നെ ജനങ്ങളൊടു അ
റിയിക്കാം

മാച്ച - ഗംഗാരാമരെ ഞാൻ നന്നായി കളിച്ചുവല്ലൊ

ഗംഗാര - അതെ - നീ മനു ഭാവം നടിച്ചു വളരെ ഗാഭീൎയ്യം കാണി
ച്ചിരിക്കുന്നു - ചക്കര കിട്ടും - എങ്കിലും മണിത്തൊപ്പിയും കു
പ്പായവും എന്തിന്നു

മാച്ച - ഞാൻ മാച്ചാൻ അല്ലയൊ - ചക്കര തരാം എന്നു പറ
ഞ്ഞുവൊ

ഊരാളി - നല്ല തമാശ വരുന്നു നൊക്കുവിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/33&oldid=187107" എന്ന താളിൽനിന്ന് ശേഖരിച്ചത്