താൾ:CiXIV282.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലവാചകം.

എപ്പൊഴും നമ്മുടെ ചുറ്റുമുള്ള മൃഗജാതികളിൽനിന്ന വരു
ന്ന ഉപകാരങ്ങൾ അല്പമല്ല. ഭക്ഷണത്തിന്നും സമ്പത്തിന്നും
പുറമെ അവ പല സന്തൊഷത്തിന്റെയും ഉല്ലാസത്തിന്റെ
യും മൂലം നമ്മെ ഇത്ര ഉപകരിപ്പിക്കുന്ന മൃഗങ്ങളുടെ ചരിത്ര
ത്തിൽ എല്ലാവൎക്കും താല്പൎയ്യവും രസവും തൊന്നുവാൻ സംഗ
തിയുണ്ട. നമ്മുടെ ദൃഷ്ടി ഇലകളിലൊ പൂക്കളിലൊ എവിടെ
എങ്കിലും ഉറെച്ചാൽ അവിടെ വെവ്വെറെ പുഴുക്കൾ ഉണ്ട. ചി
ലത ഭ്രമിക്കുള്ളിൽ ഒളിക്കയും ചിലത ആകാശത്തെ നിറെക്ക
യും ചെയ്യുന്നു. പൎവ്വതവും ൟറൻ നിലവും സമുദ്രവം കായ
ലും നദിയും കുളവും ജീവജാലങ്ങളെകൊണ്ട തിങ്ങിവിങ്ങി
യിരിക്കുന്നു, എതെതമൃഗം എവിടെയെല്ലാം ഇരിക്കുന്നുവൊ
അവക്ക ഉചിതമായ സകലവും അവിടങ്ങളിൽ കാണാം. അ
വയുടെ വാസനാവ്യത്യാസങ്ങളും ആകൃതിഭെദങ്ങളും ശീലഗു
ണങ്ങളും അതാത പ്രവൃത്തിക്ക യൊഗ്യതയും കണ്ടാൽ അവ
യെ ഉണ്ടാക്കിയ ദൈവത്തിന്റെ ജ്ഞാനവും ശക്തിയും എ
ത്ര വിസ്മയം എന്നതൊന്നുമെല്ലൊ. ൟ സകല മൃഗങ്ങളെയും
തണ്ടെല്ലുള്ളതും തണ്ടെല്ലില്ലാത്തതും എന്നിങ്ങിനെ രണ്ടായി
വിഭാഗിച്ച പൊരുന്നു. തണ്ടെല്ലുള്ളതിനെ പിന്നെ നാല വ
ലിയ കൂട്ടമായി തരം തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/17&oldid=180358" എന്ന താളിൽനിന്ന് ശേഖരിച്ചത്