താൾ:CiXIV282.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩-ം പൎവ്വം.

ഇഴജന്തുക്കൾ.

നാഡിയിൽ ഒളിക്കുന്ന രക്തത്തിന്ന തണുപ്പള്ളതുകൊണ്ട
മൂടലായിട്ട രൊമമെങ്കിലും തുവലെങ്കിലും ആവിശ്യമില്ല. സ
ഞ്ചാരത്തിങ്കൽ ഇവ ബഹു മാന്ദ്യക്കാരെത്രെ. ദഹനത്തി
ന്റെ വിളംബനം നിമിത്തമായിട്ട ചിലതിന്ന മാസത്തിൽ
ഒരിക്കലും മറ്റു ചിലതിന്ന ആണ്ടിൽ ഒരിക്കലും ഭക്ഷണം
കിട്ടുന്നെങ്കിൽ ദുഃഖമില്ല. പക്ഷികളെപൊലെ മൊട്ട ഇടുന്നെ
ങ്കിലും പൊരുന്നെണ്ടാ. ഭക്ഷിക്കുന്നതിനെ കടിക്കാതെ തുപ്പ
ൽ പരത്തി മയം ഉണ്ടാക്കി ഒന്നായിട്ട വിഴുങ്ങുകയും ദഹിക്കാ
ത്ത ഛൎദ്ദിക്കയും ചെയ്യുന്നു.

൧-ം അദ്ധ്യായം.

കടലാമ. മൊട്ട ഇടുവാനല്ലാതെ ഇവ കരയിൽ വരിക
യില്ല. പിങ്കാലുകളെക്കാൾ മുങ്കാലുകൾക്ക നീളം അധികമുണ്ട
നഖങ്ങൾ ഇല്ല. തലയും കാലും ഓടിന്നകത്ത വലിപ്പാൻ പാ
ങ്ങില്ല. പച്ചനിറത്തിൽ ഒരു വകെക്ക മൂന്നുകൊൽ നീളവും ര
ണ്ടുകൊൽ വിസ്താരവും ഉണ്ട. എണ്ണൂറ റാത്തലൊളം തൂക്കംകാ
ണുന്നതിൽ പാതി ഒടു ഉണ്ട. ഇതിന്റെ മെലെ ഒരു വണ്ടിപൊ
യാൽ ദൊഷം വരികയില്ല. ആണ്ടിൽ മൂന്നുപ്രാവശ്യം മനുഷ്യ
ർ സഞ്ചരിക്കാതെയും തിര അടിക്കാതെയുമുള്ള കരയിൽ കെറി
ഒരു കുഴിയുണ്ടാക്കി അതിൽ നൂറുമൊട്ട ഇട്ട മണ്ണുകൊണ്ടു മൂടി
വെള്ളത്തിലെക്ക തന്നെ പൊകും. സൂൎയ്യരശ്മികൊണ്ടചൂടുപിടി
ച്ച കുട്ടികളായാൽഉടനെ അവയും സമുദ്രത്തിലെക്കിറങ്ങും. പി
ച്ചാങ്കത്തിപ്പിടി നാസികാചൂൎണ്ണപ്പെട്ടി ചിപ്പ ൟ വക പണി
കൾക്ക ഗുണമെറിയ ഒടുള്ള ജാതിയുടെമാംസം തിന്നുമാറില്ല.

വെള്ളാമ. ൟ ജാതിക്ക മൂൎച്ചയുള്ള നഖങ്ങളും കാലും ത
ലയും ഓടിൽ ഒളിപ്പിപ്പാൻ കഴിവുണ്ട. ഒരില്ലാതുള്ള വെള്ള
ത്തിലിരിക്കുന്ന പുഴു മത്സ്യം പുല്ല ഇവ തിന്നും. മാസത്തി
ന്നും മൊട്ടെക്കുമുള്ള രുചിനിമിത്തമായി ചിലർ ഇവയെ വള
ൎത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/127&oldid=180484" എന്ന താളിൽനിന്ന് ശേഖരിച്ചത്