താൾ:CiXIV280.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ ആസ്തികം

വറ്റിന്മദ്ധ്യെ പിന്നയുമങ്ങണഞ്ഞീടുന്നനെരത്തു പന്നഗെന്ദ്രന്മാരി
രുവരെക്കാണായി ആശീവിഷവരന്മാരവർനോക്കുകി ലാശുദഹി
ച്ചുപൊമെവരുംനിശ്ചയം ധൂളിജാലംവരിഷിച്ചുഗരുഡനും കാളസ
ൎപ്പങ്ങൾക്കുനെത്രങ്ങൾമൂടിനാൻ യന്ത്രവുംഭെദിച്ചുപീയൂഷവുംകൊ
ണ്ടൊ രന്തരമെന്നിയെപൊകുന്നതുനെരം കണ്ടുവഴിയിൽനിന്നപ്പൊ
ൾമുകുന്ദൻവൈ കുണ്ഠനസുരാരിനാരായണൻപരൻ കൊണ്ടാടി
ക്കൊണ്ടരുൾചെയ്തുവരങ്ങൾനീ കൊണ്ടുകൊള്ളെന്നൊടുവെണ്ടതുന
ൽകുവൻ എന്നരുൾചെയ്തൊരുനാഥനെവന്ദിച്ചു നന്നയ്സ്തുതിച്ചു
പറഞ്ഞുഗരുഡനും സൎവ്വലോകെശ്വരകാരുണ്യവാരിധെ ഗൎവ്വവിനാ
ശനലക്ഷ്മീപതെഹരെ എന്നുംജരാമരണാദികൾകൂടാതെ വന്നീട
വെണംസുധാപാനംചെയ്യാതെ എല്ലാംനിനക്കൊത്തവണ്ണംവരി
കെന്നു കല്യാണമൂൎത്തിയനുഗ്രഹിച്ചീടിനാൻ എന്തടിയനൊന്നുവെ
ണ്ടതരുൾചെയ്കി ലന്തരമെന്നിയെചെയ്വനെന്നാനവൻ എം‌കിലിനി
ക്കുനീവാഹനമാകണം എൻകൊടിക്കുംകവുംനീയായിരിക്കണം ത
മ്പുരാനെനിൻതിരുവടികല്പിച്ചാ ലെൻപെരുമാനെയിളക്കമില്ലൊ
ന്നിനും ശംഭുവിരിഞ്ചാദ്യഖിലപ്രപഞ്ചവും കംപിതഭ്രൂവിലാസൊ
ത്ഭവന്തെപ്രഭൊ നാരായണനുംഗരുഡനുന്തങ്ങളി ലൊരൊന്നിവ
ണ്ണം പറഞ്ഞുനിൽക്കുന്നെരം ൟൎഷ്യാവശാലമരെന്ദ്രൻഗരുഡനെദ്വെ
ഷ്യംകലൎന്നുതൻവജ്രംപ്രയൊഗിച്ചാൻ താൎക്ഷ്യനുമപ്പൊളവനൊടു
ചൊല്ലിനാൻ ദാക്ഷ്യംപെരികെയുണ്ടെത്രയുംനന്നുനീ നന്നെക്കണ
ക്കെമഹതാമതിക്രമ മീന്നിനിക്കില്ലെന്നറികമരെശ്വര അന്തമില്ലാത
ദധീചൻതപസ്സിനൊ രന്തരംഞാൻവരുത്തീടുകയില്ലെടോ തൂവലാ
ലൊന്നുപറിച്ചെറിഞ്ഞീടിനാൻ ദെവെന്ദ്രനായ്ക്കൊണ്ടുപക്ഷികുലെ
ശ്വരൻ ഇന്ദ്രൻപവനാശനാശനൻതന്നൊടു മന്ദസ്മിതംചെയ്തുചൊ
ല്ലിനാനന്നെരംസഖ്യമിനിനമ്മിലുണ്ടായിരിക്കണം വിക്രമന്താവകം
കെൾപ്പിക്കയുംവെണം അപ്പൊളമരാധിപനൊടുചൊല്ലിനാ നല്പ
സാരജ്ഞാജള പ്രഭൊകെൾക്കനീആത്മപ്രശംസമരണാല്പരമെന്നതാ
ത്മാവിലുണ്ടെന്നിരിക്കിലുംചൊല്ലുവൻ സഖ്യമുണ്ടാകയാലല്ലായ്കിൽ
നിന്നുടെ ധിക്കാരവുംപൊകയില്ലെന്നുനിൎണ്ണയം ദുൎബ്ബൊധമുള്ളവ
രൊടുചൊല്ലായ്കിലൊ സൽബൊധമുണ്ടാകയില്ലവൎക്കെന്നുമെ സ
പ്താചലങ്ങളുംസപ്താംബുധികളും സപ്തദ്വീപാന്ന്വിതസപ്തലൊക
ങ്ങളുംപക്ഷപുടംകൊണ്ടടുത്തുപറപ്പൊരുപക്ഷിപ്രവരനെന്നെന്നെ
യറികനീ അപ്പൊളനുനയമൊടുശതക്രതു സല്പക്ഷിയെപ്രതിമാനി
ച്ചു ചൊല്ലിനാൻ ഇത്രയെല്ലാംമഹത്വംവളരുംഭവാ ന്നബ്ധിജമാമൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/38&oldid=185327" എന്ന താളിൽനിന്ന് ശേഖരിച്ചത്