താൾ:CiXIV280.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൨൭

വുന്നീയെജ്യൊതിസ്ത്രയവു മഗ്നിത്രയവുംനീയെശക്തിത്രയവുംഗുണ
ത്രയവുംനീയെ ഭുക്തിമുക്തിപ്രദായുക്തഭക്തപ്രിയ ലൊകത്രയത്തിന
ശൊകത്രയന്തീൎക്കവെഗപ്രഭാനിധെപക്ഷികുലൊത്തമ വിശ്വംദഹി
ച്ചുപൊകുന്നതിന്മുന്നമെനിശ്ശെഷതെജസ്സുമൊട്ടടക്കെണമെ ദാനവ
നാശനന്മാരുംമുനിമാരും ദീനതയൊടുമീവണ്ണംപുകണ്ണപ്പൊൾ പ
ക്ഷികുലാധിപൻഭക്തപരായണൻ തൽക്ഷണെതെജസ്സുമൊട്ടുചുരു
ക്കിനാൻ വന്നിതുസന്തൊഷവുംഭുവനത്തിനു പിന്നെമാതാവിനെ
ക്കാണ്മാൻഗരുഡനും പന്നഗമാതാവിരിക്കുംഗൃഹത്തിനു ചെന്നുമാ
താവിനെക്കണ്ടുവണങ്ങിനാൻ ഒന്നിച്ചവിടെയിരുന്നുചിലദിന മ
ന്നൊരുനാളുരചെയ്തിതുകദ്രുവുംഎന്നുടെഗെഹത്തിനാമ്മാറുപൊവതി
നെന്നെയെടുത്തുകൊള്ളെണംവിനതെനി അന്നതുഞ്ചെയ്താൾവിനത
യുന്നന്ദനൻ തന്നൊടുചൊന്നാൾമകനെമടിയാതെ പന്നഗന്മാരെ
എടുത്തുകൊള്ളെണംനീ എന്നമ്മചൊന്നതിളയ്ക്കരുതെന്നൊൎത്തു നാഗ
ങ്ങളെയുമെടുത്തുപറന്നിതു വെഗനസൂൎയ്യന്നഭിമുഖമാംവണ്ണം വ്യഗ്ര
ങ്ങൾ ചൊല്ലുവാൻവെഗെനപൊകുന്നി തഗ്രജനൊടെന്നുതൊന്നുമ
തുകണ്ടാൽ ആദിത്യരശ്മികളെറ്റുഭുജഗങ്ങ ളാധിപൂണ്ടെറ്റംതളൎന്നുചമ
ഞ്ഞപ്പൊൾ ആദിതെയൊത്തമനായദെവെന്ദ്രനെ ആദരപൂൎവ്വംപുക
ണ്ണിതുകദ്രുവും ആധാരമില്ലമറ്റെന്നവൾകെഴുംപൊ ളാസാരവുംതുട
ങ്ങീടിനാൻവാസവൻ താപവുന്തിൎന്നവരാശുരമണക ദ്വീപവുംപു
ക്കുസുഖിച്ചുവാണീടിനാർ അക്ഷികൎണ്ണന്മാരൊരുനാളതുകാലം പ
ക്ഷികുലാധിപനൊടുചൊല്ലീടിനാർ സ്വൎഗ്ഗസമാനമാം ദ്വീപാന്തര
ങ്ങളിലൊക്കെനടന്നുകളിപ്പതിന്നെങ്ങളെ ഒക്കയെടുത്തുപറക്കണം
നീയെന്നു ചക്രീശ്വരന്മാർപറഞ്ഞതുകെട്ടുരു ദുഃഖംകലൎന്നുമാതാവൊ
ടുചൊദിച്ചാൻ പക്ഷീശ്വരൻപരമാൎത്ഥമറിവാനായി കാരണമെന്തി
വർചൊല്ലുന്നതുചെയ്വാൻ നെരെപറയണമെന്നൊടുമാതാവെ ആ
ത്മജനിങ്ങനെചൊദിച്ചനെരമാത്മഖെദത്തൊടുചൊന്നാൾവിന
തയും കദ്രുചതിച്ചുതൻദാസിയാക്കിക്കൊണ്ടാൾ എത്രയുംപീഡയായ്വ
ന്നിതതുമൂലം അക്കഥയൊക്കെപ്പറഞ്ഞുകെൾപ്പിച്ചപ്പൊൾ ദുഃഖമു
ൾക്കൊണ്ടുവിനതാതനയനും ദന്ദശൂകൊത്തമന്മാരൊടുചൊദിച്ചാൻ
എന്തുഞാൻവെണ്ടുതടിമയൊഴിപ്പതി ന്നന്തരമില്ലസാധിപ്പതിനിന്നി
നി ചിന്തിതംചൊല്ലുവിനെന്നതുകെട്ടപ്പൊൾ നീയിനിവൈകാതെ
ചെന്നുവരുത്തുക പീയൂഷമെന്നാലടിമയൊഴിഞ്ഞീടുംഎന്നവർചൊ
ന്നതുകെട്ടുഗരുഡനും ചെന്നുമാതാവിനൊടാശുചൊല്ലീടിനാൻ പൈ
ദാഹവുംതീൎന്നമരലൊകത്തിനു ചെയ്തന്ന്യമുൾക്കൊണ്ടമൃതിനുപൊക

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/33&oldid=185322" എന്ന താളിൽനിന്ന് ശേഖരിച്ചത്