താൾ:CiXIV280.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൬ സഭാ

വെളിച്ചത്തിടുന്നീലഞാൻ ധിക്കരിച്ചാൽപിഴച്ചീടുമെല്ലാവനും പാ
ൎക്കുന്നതെന്തിനിനിച്ചിലകാൎയ്യങ്ങൾ ഭൊഷ്കായ്വരുമൊയുഷിഷ്ഠിരൻ
ചൊല്ലിയാൽ പാഞ്ചാലിതന്നെവിളിക്കയിനിയെതും ചാഞ്ചല്യംവെ
ണ്ടയിതെന്നുസുയൊധനൻ കൃഷ്ണെവരികനീമുറ്റമടിപ്പാനെന്നുഷ്ണി
ച്ചുനിന്നൊരുദുശ്ശാസനൻചൊന്നാൻ‌ ദുശ്ശാസനൻചെന്നുലജ്ജ്യയും
കൈവിട്ടു ദുശ്ശാസനംചെയ്തനെരത്തുകൃഷ്ണയും പൊരുവാനുണ്ടുവിഷ
മമിനിക്കെന്നു വാരിജലൊചനതാനുമുരചെയ്താൾ—തന്വീരജസ്വല
യായിരിക്കെത്തന്നെ ചെന്നുതലമുടിചുറ്റിപ്പിടിപെട്ടു സജ്ജനമെ
ല്ലാരുംനൊക്കിയിരിക്കവെ ദുൎജ്ജനാഗ്രെസരൻദുശ്ശാസനൻഖലൻക
ച്ചെൽമുലയാളെയീഴ്ത്തുസഭാന്തരെ സ്വച്ശമായെറ്റംമൃദുതരമാകിയവ
സ്ത്രമൊരുതലചുറ്റിപ്പിടിപെട്ടു നിസ്തെജനെതുംമടിയാതഴിച്ചപ്പൊ
ൾ നാരീമണിയുംമുറതുടങ്ങീടിനാൾ നാരായണഹരെരാമദയാപര
വിഷ്ണൊജഗല്പതെവൃഷ്ണികുലൊത്ഭവ കൃഷ്ണയദുപതെപാഹിനമൊസ്തു
തെ ശ്രീവാസുദെവധരണീധരചക്ര പാണെവരാഹനരസിംഗരാ
ഘവ പത്മനാഭകൃഷ്ണരാമമുരഹര ദെവദെവനമൊദെവെശകെശവ
ദെവാധിനാഥഹരെതെനമൊനമഃഇത്ഥംപ്രലാപംകലൎന്നൊരുനെര
ത്തു സ്ത്രമഴിച്ചൊളമുണ്ടങ്ങുപിന്നെയും‌ എറിയൊരാടയവനഴിച്ചി
ട്ടിട്ടും കൂറയരയിന്നുവെറായിതില്ലെതും—കൂറരവിന്ദാക്ഷനുണ്ടായാലു
ള്ളൊരു കാരിയമിങ്ങിനെവന്നുഞായമെടൊ നിൎജ്ജരനായകനന്ദനാ
ങ്കിയൊ രൎജ്ജുഭീമാദികൾകണ്ടുനില്ക്കവെ പിച്ചയവരുടെധൈൎയ്യംനി
രൂപിക്കീ ലച്യുതൻതന്നുടെമായാബലവശാൽ ആൎക്കഭിമാനക്ഷയ
വുമാപത്തുമിങ്ങൊൎക്കിൽമനുഷ്യരായാൽവരാതെയുള്ളു കാഞ്ചികൾ
കൊണ്ടുമുറുക്കിക്കിടന്നൊരു പാഞ്ചാലിതന്നുടെപൂഞ്ചൊലയന്നെരം മ
റ്റൊരുദുഷ്ടൻപിടിച്ചഴിക്കുന്നതു കുറ്റമൊഴിഞ്ഞവർകണ്ടുനിന്നീടി
നാർസത്യത്തെലംഘിക്കരുതെന്നുചിന്തിച്ചു സത്യപരായണന്മാരട
ങ്ങീദൃഢംധാൎത്തരാഷ്ട്രന്മാരെനിങ്ങളിലാരാനും പാൎത്ഥിവനന്ദനയാ
യപാഞ്ചാലിയിയെ വല്ലഭയാക്കിവരിച്ചുകൊൾകെന്നതു ചൊല്ലിനാൻ
കൎണ്ണനസൂയമുഴുക്കയാൽ കാത്തുകൊൾകെന്നെധൃതരാഷ്ട്രമന്നവ കാ
ത്തുകൊൾകെന്നെനീഗാന്ധാരിമാതാവെകാത്തുകൊണ്ടീടുവിൻഭീഷ്മ
രുംദ്രൊണരും കാത്തുകൊൾവിൻസഭാപാലന്മാരെനിങ്ങൾ ധൎമ്മരാ
ജാവെജഗല്പ്രാണമാരുത ധൎമ്മപ്രധാനനായുള്ളദെവാധിപഅശ്വി
നീദെവകളെവന്നുനിങ്ങളും ദുശ്ശാസനകൃതദുഃഖമകറ്റുവിൻ അയ്യൊ
യുധിഷ്ഠിരഭീമധനഞ്ജയ കൈവെടിഞ്ഞൊനിങ്ങൾമാദ്രീസുതന്മാരെ
ആൎത്തയായിങ്ങിനെപെൎത്തുമുറയിട്ടു പാൎത്ഥിവനന്ദനാശാപമിട്ടീടിനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/212&oldid=185502" എന്ന താളിൽനിന്ന് ശേഖരിച്ചത്