താൾ:CiXIV280.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌലൊമം ൧൩

ടു ചോദ്യംചെയ്തുമാനമൊരക്ഷൗഹിണിക്കെങ്ങിനെയെന്നുചൊൽ
നീഹസ്തിയുന്തെരുമൊരൊന്നശ്വം മൂന്നഞ്ചുകാലാൾപത്തിയാം‌മൂന്നു
പത്തികൂടിയാ ത്സെനാമുഖംതത്ത്രിഗുണിതംഗുന്മന്തത്ത്രിഗുണിതം ഗ
ണംതത്ത്രിഗുണിതയെല്ലൊവാഹിനീയാകുന്നതും തത്ത്രിഗുണിതയെ
ല്ലൊപൃതനയാകുന്നതും തത്ത്രിഗുണിതാചമൂരാഖ്യയെന്നതുനൂനം ത
ത്ത്രിഗുണിതയെല്ലൊചൊല്ലെഴുമനീകിനീ തദ്ദശഗുണിതയാകുന്നതുമ
ക്ഷൌഹിണീ ഇരുപത്തൊരായിരത്തെണ്ണൂറുമെഴുപതും കരികൾ വെ
ണന്നല്ലരഥവുമത്രവെണം മുമ്മടങ്ങിതിലശ്വംകാലാളുമഞ്ചുമട ങ്ങി
മ്മതമറിയിച്ചാൻ മുനികളൊടുസൂതൻ വൈശംപായനമുനിജനമെ
ജയനൊടു വൈശിഷ്ട്യമുളളമഹാഭാരതമറിയിപ്പാൻ എന്തു കാരണമ
തു ചൊൽകെന്നുകെട്ടു സൂതൻ; ബന്ധമുണ്ടായതറിയിച്ചീടാമെന്നുചൊ
ന്നാൻ. ജനമെജയൻതാനുംമൂന്നനുജന്മാരുമാ യ്മുനിമാരൊടുംകൂടെക്കു
രുക്ഷെത്രത്തിൻകെന്നു കനിവൊടൊരുയാഗന്തുടങ്ങിയതുകാല മനു
ജാതന്മാർമഖശാലയിലിരിക്കുംപൊൻ ചെന്നിതുസാരമെയൻഭൂപ
സൊദരന്മാരാൽ അന്നെരമഭിഹതനായവനൊടിപ്പൊയാൻ തന്നു
ടെമാതാവായ സരമായതുകണ്ടു ഖിന്നനായ്ക്കരയുന്നനന്ദനനൊടുചൊ
ന്നാൾ:എന്തിനുകരയുന്നിതാരുണ്ണീഹനിച്ചതു ബന്ധമെന്തിതിനെ
ന്നുകെട്ടവനുരചെയ്താൻ:പൃഥിവീപതിജനമെജയസൊദരന്മാർ ശ്രു
തസെനനുമുഗ്രസെനനുംഭീമസെനൻ ഇവൎകൾമൂവരാലുംഞാനഭി
ഹതനായെൻ അവളുമതുകെട്ടുതനയനൊടുചൊന്നാൾ:എന്തുനീയവ
രൊടുപിഴച്ചതെന്നുചൊൽനീ ബന്ധമില്ലൊരുപിഴഞാൻചെയ്തീലെ
ന്നാനവൻ ഗന്ധിച്ചുതില്ലഹവ്യന്തൊട്ടീലനൊക്കീലെല്ലൊ ചിന്തി
ച്ചാലിതിന്നൊരുബന്ധമില്ലെതുമമ്മെ സത്യമെന്നതുകെട്ടു സരമാദെ
വശുനീ സത്രത്തെപ്രാപിച്ചവനീശ്വരനൊടുചൊന്നാൾ : എതുമെ
പിഴയാതബാലനെഹനിക്കയാൽ ഹെതുകൂടാതൊരാപത്തുണ്ടാകനി
നയാതെ ശാപത്തെക്കെട്ടുപരിതാപത്തൊടവനീശൻ പാപദ്ധ്വംസ
നമായയാഗത്തെ സ്സൎമപ്പിച്ചുശാപത്തെയൊഴിപ്പതിനാരിനി നല്ല
തെന്നുശൊഭിച്ചൊരുപാദ്ധ്യായൻതന്നെ ത്തെടിനാനവൻ അന്നാ
ളിൽശ്രുതശ്രവ സ്സാകുന്നമുനിയുടെപൎണ്ണശാലയിൽ ച്ചെന്നാൻ മൃഗ
യാവിശ്രാന്തനായിമന്നവൻശ്രുതശ്രാവാവിന്മകൻ സൊമശ്രവാ
വെന്നതാപസകുമാരൻതന്നെവരിച്ചിതു പൌരൊഹിത്യത്തിന്ന
പ്പൊളവനീശ്വരനൊടു പാരമാൎത്ഥ്യവുംപിതാചൊല്ലിനാൻശ്രുതശ്ര
വാ വെന്നുടെപുത്രനാകുംബാലൻസൊമശ്രവാ പന്നഗനാരീമ
ണിതന്നിലുല്പന്നനായാൻ ധന്ന്യാത്മാതപൊബലംകൊണ്ടെറ്റംദീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/19&oldid=185308" എന്ന താളിൽനിന്ന് ശേഖരിച്ചത്