താൾ:CiXIV280.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦ പൌലൊമം

സനരുളിച്ചെയ്തീടിനാൻഅദ്ധ്യായമതിലറുപത്തൊൻപതെന്നറിഞ്ഞാ
ലും പദ്യങ്ങൾനാലായിരത്തിൽപ്പുറന്തൊള്ളായിരം പൊരതിൽയുധി
ഷ്ഠിരൻശല്യരെവധിച്ചതും മാരുതിസുയൊധനന്മാർഗദായുദ്ധാദിയും
ബലഭദ്രാഗമനന്തീൎത്ഥമാഹാത്മ്യങ്ങളുംഅലിവൊടരുൾചെയ്തുശല്യപാ
ൎവ്വണികൃഷ്ണൻഅദ്ധ്യായമതിലൻപത്തൊൻപതെന്നറിഞ്ഞാലുംപദ്യ
ങ്ങൾമൂവായിരത്തിരുനൂറ്റിരുപതുംസൌപ്തികപൎവ്വന്തന്നിൽചൊല്ലി
യതൊട്ടുചൊല്ലാം വ്യാപ്തിയിലുരചെയ്‌വാൻവെലയുണ്ടറിഞ്ഞാലും കാ
ലൊടിഞ്ഞവനിയിൽവീണൊരുസുയൊധനൻകാലപാശാനുഗതനാ
യതുകണ്ടനെരംഅശ്വത്ഥാമാവാദികൾനിശ്വാസത്തൊടുംകൂടിവിശ്വാ
സംസുയൊധനൻതന്നൊടുചെയ്തവാറും ധൃഷ്ടദ്യുമ്നാദികളെനഷ്ടമാ
ക്കീടുംമുൻപെ കെട്ടിയകവചംഞാനഴിക്കുന്നീലയെന്നു പെട്ടന്നുസ
ത്യംചെയ്തുരാത്രിയിൽച്ചെന്നവാറും സൃഷ്ടിപാലനഹരണാദികൾചെ
യ്യുംദെവൻ പാണ്ഡവന്മാരെവെറെകൊണ്ടുപൊയ്ക്കൊണ്ടവാറുംതാ
ണ്ഡവപ്രിയനായശംകരനനുഗ്രഹാൽപഞ്ചദ്രൌപദെയന്മാരൊടുപാ
ഞ്ചാലനെയും പഞ്ചതചെൎത്താരെല്ലൊ മിഞ്ചിയപടയൊടുമശ്വത്ഥാ
മാവാദികൾ ദുരിയൊധനൻതന്നൊടശ്രുക്കൾതുടച്ചുട നിച്ശയൊടി
തുചൊന്നാർ മരിച്ചസുയൊധനൻപാണ്ഡവന്മാരുമപ്പൊൾ മരിച്ചു
മരിയാതെവാൎത്തകൾകെട്ടനെരമതിനാലനശനംദീക്ഷിച്ചുമരിപ്പതി
ന്നതിശൊകത്തൊടാരംഭിച്ചിതുപാഞ്ചാലിയും ഭീമനുംദ്രൌണിശിരൊ
മണികൊള്ളുവാൻപൊയാൻ ഭീമനെത്തെടിപ്പിൻപെ മാധവാൎജ്ജു
നന്മാരുംചെന്നതുകണ്ടുപെടിച്ചശ്വത്ഥാമാവുതാനുമന്നെരംപ്രയൊഗി
ച്ചാൻ ബ്രഹ്മാസ്ത്രമവാരിതംഇമ്മഹിതല മപാണ്ഡവമായ്ചമകെന്നു
ചിന്മയൻനാരായണൻ രക്ഷിച്ചാനതിൻകെന്നുംബന്ധുക്കൾക്കുദ
കകൎമ്മാദികൾചെയ്യുന്നെരംകുന്തിയുംകൎണ്ണന്മമനന്ദനനെന്നുചൊന്നാ
ൾ കുന്തീപുത്രരുമതുകെട്ടുസന്താപത്തൊടെ ചിന്തിച്ചുചിന്തിച്ചുദകക്രി
യകളുംചെയ്താർ അദ്ധ്യായംപതിനെട്ടുണ്ടിത്യാദിസൌപ്തികത്തിൽ
പദ്യങ്ങളെണ്ണൂറ്റെഴുപതുമുണ്ടെന്നുചൊല്ലാംപതിനൊന്നാമതു പൊൽ
സ്ത്രീപൎവ്വമതിൽക്കഥാവിധവവനിതമാർ പരിദെവനങ്ങളുംഗാന്ധാ
രീയദുക്കൾക്കുശാപംനൽകിയവാറും ഗാന്ധാരീപതിസുതന്മാരെപ്പുൽ
കിയവാറും വിസ്മയമയസ്മയമായമാരുതിരൂപം ഭസ്മമായ്ചമഞ്ഞതുംക
ശ്മലനൃപൻതന്നാൽസസ്മിതനായകൃഷ്ണനരുളിച്ചെയ്തവാറുംഅശ്മസാ
രവച്ചിത്തമന്ധനുചമഞ്ഞതും ധൎമ്മജനിയൊഗത്താൽശവസംസ്കാ
രാദികൾതന്മനൊദുഃഖത്തൊടുംബന്ധുക്കൾചെയ്തവാറും – അദ്ധ്യായ
മിരുപത്തെഴുണ്ടിതെന്നറിഞ്ഞാലും പദ്യങ്ങൾചൊല്ലാമെഴുനൂറ്റെഴുപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/16&oldid=185305" എന്ന താളിൽനിന്ന് ശേഖരിച്ചത്