താൾ:CiXIV273.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

27

ഉഗ്രതപസ്സു മരിച്ചു ഭൂവി
49. വ്യഗ്രത പൂണ്ടു പതിച്ചു
തല്പത്നി മോഹിച്ചു വീണിതപ്പോൾ
50. തല്പരിദാരങ്ങൾ കേണു
ആയതു കണ്ടൊരു നേരമന
51. സൂയ്യെക്കു മാധി മുഴുത്തു
വേഗേന ചെന്നു വിരിഞ്ചൻ തന്റെ
52. വെള്ളമെടുത്തു തളിച്ചു
അന്നേരം കണ്ണു മിഴിച്ചു ചത്തു
53. വീണൊരു താപസശ്രേഷ്ഠൻ
താനേ എഴുനീറ്റിരുന്നു മുനി
54. മാനെലും കണ്ണിയുണൎന്നു
മൂൎത്തികൾ മൂവരും കൂടി മുനി
55. മൂൎദ്ധനി തൊട്ടരുൾ ചെയ്തു
കാമനെക്കാളും മനോജ്ഞാകൃതി
56. മാമുനിശ്രേഷ്ഠനിദാനിം
ദീൎഘായുസ്സായി വരേണമൊരു
57. നീക്കമതിനില്ല തെല്ലും
കല്പാന്തത്തോളമിരിക്കുമൊരു
58.നീക്കമതിനില്ല തെല്ലും
എപ്പോഴും യൌവനകാലം കെല്പൊടു
59. സൌന്ദൎയ്യമോ പിന്നെ
ലീലാവിലാസവിനോദം പൂണ്ടു
60. ശീലാവതിയോടു കൂടേ
ധൎമ്മങ്ങൾ ചെയ്തീടവേണം യാഗ
61. കൎമ്മങ്ങളാചരിക്കേണം
എന്നുള്ളനുഗ്രഹം കേട്ടു മുനി
62. സുന്ദരരൂപനായ്‌വന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/29&oldid=188786" എന്ന താളിൽനിന്ന് ശേഖരിച്ചത്