താൾ:CiXIV273.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 Ugratapassu's expostutation.

അമൃതുകൊണ്ടപ്പോഴെ ജീവിപ്പിക്കും.
30. അമൃതന്മാരായിട്ടു തീക്കനലിൽ
വിരവോടങ്ങാടിക്കു മെന്നു വേണ്ട,
31. ദുരിതങ്ങൾ ചൊന്നാലൊടുക്കമില്ല.
അതുകൊണ്ടു ചൊല്ലുന്നു ഭൎത്താവേ ഞാൻ,
32. കുതുകമീവേശ്യയിലുണ്ടാകേണ്ട.
അറിയിക്ക വേണമോ ഞാനീവണ്ണം?
33. അറിയപ്പോകാതുള്ള ദേഹമോ നീ?
ചെറുപ്പം കൊണ്ടൊന്നുണ്ടുരക്കുന്നു ഞാൻ
34. വെറുപ്പുണ്ടായീടൊല്ല, ജീവനാഥ.
ക്ഷമിക്കേണമിക്കാലം, വേശ്യാഗൃഹേ
35. ഗമിക്കേണമെന്നരുൾ ചെയ്യരുതേ.
വചനങ്ങളിത്തരം കേട്ട നേരം
36. വചനീയമല്ലെന്നു മാമുനീന്ദ്രൻ.
കനിവോടേ പിന്നേയും ഭാൎയ്യയോടു
37. അനുതാപത്തോടെ യരുളിചെയ്തു.

ദ്വിതീയപാദം സമാപ്തം.

III ugrathapassu's Expostutation.
എന്തിനയ്യോ വിരോധം പറയുന്നു
1. ദന്തിഗാമിനിമൌലിമണേ ശൃണു.
അന്തികേ വന്നു നിന്നാലുമാദരാൽ
2. അന്തിനേരമണഞ്ഞു കൃശോദരി.
എന്നെ തോളിലെടുക്ക നീ വൈകാതെ
3. നിന്നെത്തന്നേ പറഞ്ഞു ബോധിപ്പിക്കാം.
പുള്ളിമാന്മിഴിയാളേ നമുക്കിപ്പോൾ,
4. ഉള്ളിലുണ്ടായ തണ്ടാർ ശരാമയം,

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/18&oldid=188768" എന്ന താളിൽനിന്ന് ശേഖരിച്ചത്