താൾ:CiXIV273.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Silavati's Remonstrance with her husband. 15

പഴുപ്പിച്ചു പെണ്‌കോലത്തിന്റെ ദേഹം,
17. തഴുകിപ്പുണരേണമങ്ങു ചെന്നാൽ.
ഒരു നാളും വേശ്യജനങ്ങളോടു
18. ഒരുമിച്ചു ക്രീഡിപ്പാൻ മോഹിക്കൊല്ല.
ഗുണദോഷജ്ഞാനമവർക്കില്ലൊട്ടും1
19. പണമെന്നല്ലാതൊരു ചിന്തയില്ല.
ധരണീസുരന്മാരും ബൌദ്ധന്മാരും
20. തരുണീയാം വേശ്യക്കു ഭേദമില്ല.
കനകത്തെ കയ്യിൽ കൊടുക്കുന്നോരെ
21. കനിവെന്നു ഭാവിച്ചു കൈപിടിക്കും.
ധനമെല്ലാമങ്ങു കരസ്ഥമായാൽ,
22. കനമില്ലാതുള്ളൊരു പഞ്ഞിപോലേ
പറപ്പിക്കും ദൂരത്തു ദുഷ്ടക്കൂട്ടം,
23. ഉറപ്പിക്കും ദ്രവ്യമൊടുങ്ങുവോളം.
അവരുടെ കൂട്ടത്തിൽ ചെന്നു ചാടാൻ
24. അവകാശം വന്നാലവന്റെ ജന്മം,
വിഫലമായീടുമതത്രയല്ല
25. വികടമായീടും നരകന്തന്നിൽ
അനവധികാലം വസിച്ചീടേണം.
26. അനുഭവമെന്തൊന്നു വന്നീടാത്തു
വെളിച്ചെണ്ണ വീഴ്ത്തി നിറച്ചു ചെമ്പിൽ
27. തിളച്ചങ്ങു കാളുന്ന തൈലം തന്നിൽ
പിടിച്ചങ്ങു തള്ളി യമഭടന്മാർ
28. അടിങ്ങുതുള്ളി കുളിപ്പിച്ചീടും.
വടികൊണ്ടു മസ്തക ഭാഗം തന്നിൽ
29. അടികൊണ്ടു ദേഹം തളൎന്നു വീഴും.
1ക്കില്ലല്ലൊ 2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/17&oldid=188767" എന്ന താളിൽനിന്ന് ശേഖരിച്ചത്