താൾ:CiXIV269.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം 219

യെപ്പറ്റി കുറഞ്ഞോന്നു സംസാരിച്ചതിൽപിന്നെ അയാ
ൾ പിന്നെയും പൂമുഖത്തേക്കുതന്നെ കടന്നുപോയി. പാ
റുക്കുട്ടി അച്യുതമേനോന്റെ അരികഞ്ഞ ചെന്നനിന്നിട്ട
ചിരിച്ചുംകൊണ്ട പതുകെ ചോദിച്ചു.

പാറുക്കുട്ടി -അപ്പെ!നിങ്ങളുടെ ഒരുമിച്ചുവന്നിട്ടുള്ള ആ മ
നുഷ്യൻ ഏതാണ? നിന്റെ ഒന്നിച്ച മദിരാശിയി
ൽ നിന്ന വന്നതാണൊ ?

അച്യുതമേനോൻ - അതെ. എന്റെ ഒന്നിച്ചവന്നാളാ
ണ. ഞാൻ അദ്ദേഹത്തിന്റെ ഒന്നിച്ചാണ ഇയ്യിട
യിൽ പാൎത്തുബരുന്നത ?

മീനാക്ഷിക്കുട്ടി- ജ്യേഷ്ടാ മല്ലിക്കാട്ടകുഞ്ഞിശങ്കരമേനോൻ
എന്നപറയുന്നാൾ ഇദ്ദേഹണൊ ?

പാറുക്കുട്ടി - നിനക്കെങ്ങിനെ അദ്ദേഹത്തിന്റെ പേർ മ
നസ്സിലായി. ഞാൻ ഈ പേർ ഇന്നകേട്ടതെയുള്ളു.

മീനാക്ഷിക്കുട്ടി-ജ്യേഷ്ടൻഎനിക്ക എഴുതിട്ടുണ്ടായിരുന്ന എ
ഴുത്തിൽ ഉണ്ടായിരുന്നു.

പാറുക്കട്ടി- അപ്പഎനിക്ക യാതൊരഎഴുത്തും അയക്കില്ല.
അതകൊണ്ടല്ലെ ഞാൻ അദ്ദേഹത്തെ അറിയാതിരു
ന്നത ?

മീനാക്ഷിക്കുട്ടി- എളേമ്മക്ക ഇപ്പോൾ മനസ്സിലായില്ലെ ?
അത പോരെ ? മുമ്പെഅറിയാഞ്ഞതകൊണ്ട എളേമ്മ
ക്ക വല്ല തരക്കേടും ഉണ്ടായിട്ടുണ്ടൊ ?

പാറുക്കുട്ടി—ആറിയാഞ്ഞതകൊണ്ടു ഏതാൻ ഉണ്ടായിട്ടാ
ണ ? അറിഞ്ഞതകൊണ്ടു നിനക്കെന്താണ ഉണ്ടാ
യത ?

ലക്ഷ്മിഅമ്മ— പതുക്കെ പറയിൻ- പൂമുഖത്ത ആളുകൾ
ഇരിക്കുന്നത ഓൎമയില്ലെ ? ഇതെല്ലാം ഇപ്പോൾ ത
ന്നെ സംസാരിച്ചു തീൎക്കേണമെന്നുണ്ടൊ? പാറു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/231&oldid=194556" എന്ന താളിൽനിന്ന് ശേഖരിച്ചത്