താൾ:CiXIV269.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 161

നിങ്ങൾ പുറത്തുണ്ടായിരുന്നുവെങ്കിൽ ഇതിനൊ
ന്നും അശേഷം ഇടവരുന്നതല്ലയായിരുന്നു.

കൊച്ചമ്മാളു— നിങ്ങൾ അധികാരം വിട്ട യാതൊന്നും പ്ര
വൃത്തിച്ചിട്ടില്ലെല്ലൊ? ഞാൻ എന്തിനാണ പിന്നെ
മുഷിയുന്നത? എനിക്ക ഒരു ലേശംമുഷിച്ചിലില്ല.

പ—മെ— എന്നാൽ ഞാൻ കൃതാൎത്ഥനായി— നിങ്ങൾക്ക
എന്താണ എന്നോട പറവാനുള്ളത? ഞാൻ അത
കേൾപ്പാനും അതപ്രകാരം ചെയ്വാനും ഒരുക്കമാ
ണെല്ലൊ.

കൊച്ചമ്മാളു— എനിക്ക മറ്റൊന്നുമല്ല പറവാൻ— അ
ന്വേഷിപ്പാൻവേണ്ടി നിങ്ങൾ വന്നിട്ടുള്ള കാൎയ്യ
ത്തെപ്പറ്റി മാത്രമാണ.

പ—മേ— കഷ്ടം! ഇതാണെനിക്ക നിങ്ങളോടുള്ള സുഖ
ക്കേട— എനിയും സംശയം തീൎന്നിട്ടില്ലെ? എന്താ
ണ— ഹെ— എന്നെ വിശ്വാസമില്ലാത്തത? നിങ്ങ
ളുടെ മാനം ഞാൻ രക്ഷിച്ചുതരും എന്ന മുമ്പെത
ന്നെ ശപഥംചെയ്തു തന്നിട്ടില്ലെ?

കൊച്ചമ്മാളു— നിങ്ങൾ അങ്ങിനെ ഉറപ്പിച്ചിരിക്കുന്നവെ
ങ്കിൽ ഇന്ന ഇവിടെനിന്ന പോകരുത. ഊണ
ഇവിടെ തെയ്യാറാക്കുന്നുണ്ട.

പ—മേ— ആശ്ചൎയ്യം— ഇന്ന ഇവിടെ താമസിപ്പാൻ നി
ങ്ങൾ എന്നെ അനുവദിക്കേണമെന്ന ഞാൻ അ
ങ്ങട്ടഅപേക്ഷിക്കേണമെന്ന ഭാവിച്ചും കൊണ്ടിരി
ക്കയാണ— ഊണില്ലെങ്കിലും വേണ്ടില്ല നാല ദിവ
സം ഒരുപോലെ പാൎപ്പാൻ ഞാൻ ഒരുക്കമാണ—
നിങ്ങളുടെ ഈ ഒരു സമ്മതംതന്നെയാണ എനിക്ക
ഊണ.

കൊച്ചമ്മാളു— ഇപ്പോൾ എന്റെ വ്യസനം പകുതി തീ
ൎന്നു— ഞാൻ നിശ്ചയിച്ചപ്രകാരംതന്നെകാൎയ്യംകലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/173&oldid=194316" എന്ന താളിൽനിന്ന് ശേഖരിച്ചത്