താൾ:CiXIV269.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 131

പലതും പ്രവൃത്തിച്ചുവെല്ലൊ ഇതെല്ലാം എത്രൊണ്ട
ഭംഗിയായി എന്നാണ വിചാരിക്കുന്നത—കാണ്മാനു
ള്ള ആവശ്യത്തിന്മേലല്ല കളിപ്പിച്ചതെന്ന ഇവിടു
ത്തെ വാക്കുകൊണ്ട എനിക്ക മനസ്സിലായി—അങ്ങി
നെ വേണമെന്നുണ്ടെങ്കിൽതന്നെയും അതിലേക്ക
എത്രയൊ എളുപ്പമായും ഗോപ്യമായും ഉള്ള അനേ
കം മാൎഗ്ഗങ്ങൾ ഉണ്ടായിരിക്കെ അവയിൽ ഒന്നും മ
നസ്സവെക്കാതെ ഇങ്ങിനെ അത്യന്തം അനുചിതമാ
യി പ്രവൃത്തിച്ചിട്ടുള്ളതും ആപ്രവൃത്തിയെപൂൎത്തിയാ
ക്കുവാൻ നിശ്ചയിച്ചിട്ടുള്ളതും അവിവേകത്തിന്റെ
ആധിക്യംകൊണ്ടൊഅതല്ല അറവഷളത്വം തലയി
ൽ കേറികൂടിയതുകൊണ്ടൊ എന്താണെന്ന മനസ്സി
ലാകുന്നില്ല— എന്നാൽ നിസ്സാരമായി ലോകഗൎഹി
തമായ യാതോരുകാൎയ്യവും ലേശമാത്രം അറിവുള്ള
യാതോരുമനുഷ്യന്മാരും രഹസ്യമായൊ പരസ്യമാ
യൊ ചെയ്വാൻ ഒരിക്കലും മനസ്സ വെക്കരുതെന്നാ
ണ ഞാൻ ധരിച്ചിട്ടുള്ളത— ഏകദേശം ഇരുനൂറിൽ
അധികം ഉറുപ്പിക ചിലവചെയ്ത ഇന്നേത്തെ രാ
ത്രിയിൽ പുരുഷാൎത്ഥസിദ്ധിക്കായ്ക്കൊണ്ട പ്രയത്നം
ചെയ്യപ്പെട്ടു വരുന്ന പരമാനന്ദസാധകമായ ൟ
വസ്തുവിന്റെ വിശിഷ്ടതയെപ്പറ്റി അല്പം ആ
ലോചിക്കുന്നതായാൽ ഞാൻ പറയുന്നത യുക്തമൊ
അയുക്തമൊ എന്ന എളുപ്പത്തിൽ മനസ്സിലാക്കാവു
ന്നതാണ.

ൟ മോഹിനിയാട്ടം സൎവ്വജനങ്ങളാലും ആദരണീയ
മായി സ്തുത്യമായിരിക്കുന്ന ഒരു വിനോദമാണെങ്കിൽ ഇത
മലയാളികളായ നാനാജാതിക്കാരുടെ ഇടയിലും ഒരുപോ
ലെ അഭ്യസിപ്പിച്ച നടത്തി വരുന്നതായിരുന്നു. ആദാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/143&oldid=194242" എന്ന താളിൽനിന്ന് ശേഖരിച്ചത്