താൾ:CiXIV267.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—75—

സൂചനം

ഹെ ജനങ്ങളെ !

ആത്മാക്കൾ മൂലമലകാരണം കൊണ്ട കൎമ്മാനുസാരമായി
ട്ടഉണ്ടാകുന്ന ജനനം അണ്ഡജം, സ്വെദജം, ഉത്ഭിജം ജരായു
ജം എന്നനാലവകയാകുന്നു. അവകളുടെപിരിവഎമ്പത്ത നാ
ല ലക്ഷംയൊനിഭെദങ്ങളാകുന്നു. ഇങ്ങിനെയുള്ളയൊനികളി
ൽ അന്യയൊനികളൊക്കെയുംനീക്കി മനുഷ്യജന്മത്തിൽവരുന്ന
ത വളരെ പ്രയാസം. ആ പ്രയാസത്തെചിന്തിക്കുമ്പൊൾസ
മുദ്രത്തെ കൈകൊണ്ട നീന്തികരയെറുന്നതുപൊലെയാകുന്നു. ഇ
ങ്ങിനെയുള്ള മനുഷ്യജന്മം കിട്ടിയാലുംഅംഗഹീനങ്ങളായി ജനി
ക്കാതെപൂൎണ്ണാംഗത്തൊടെ ജനിക്കുന്നതവവളരെ പുണ്യം അതിലും
ശാസ്ത്രഗന്ധം കാണാത്ത മലകളിലുംവനങ്ങളിലും കുറവർ, മറ
വർ മുതലായവർകളായി ജനിക്കാതെശാസ്ത്രങ്ങൾ നടപ്പുള്ള ദെ
ശങ്ങളിൽ ജനിക്കുന്നതവളരെപുണ്യം.

അതിലുംശിവപ്രണീതമായ വെദാഗമാദികൾ നടപ്പില്ലാത്ത
മ്ലെച്ശദെശത്തെവിട്ട അവകൾനടപ്പുള്ള ആൎയ്യദെശത്തിൽ ജ
നിക്കുന്നത വളരെ പുണ്യം. അതിലും വെദാഗമാദികൾ സംബ
ന്ധപ്പെടാത്ത അന്യമതക്കാരുടെ വയറ്റിൽ ജനിക്കാതെ ഹിന്തു
മതക്കാരുടെ വയറ്റിൽ ജനിക്കുന്നത വളരെപുണ്യം. അതിലും
വെദാഗമാങ്ങളുടെ അൎത്ഥത്തെവിപരീതമായി ധരിച്ച അനാചാ
രങ്ങളെ അനുഷ്ഠിക്കുന്ന താന്ത്രികന്മാരുടെ വയറ്റിൽ ജനിക്കാ
തെ സ്മാൎത്തമതക്കാരുടെ വയറ്റിൽജനിക്കുന്നതവളരെപുണ്യം.

ഇങ്ങിനെ ഏറ്റവും പ്രയാസത്താൽ സമ്പാദിച്ച മനു
ഷ്യജന്മം‌കൊണ്ടകിട്ടുന്ന പ്രയൊജനം‌സൽഗുരുലക്ഷണം കുറ
വില്ലാത്ത ആചാൎയ്യരെ അടുത്ത ദീക്ഷമുതലായ ഉപദെശങ്ങളെ
പെറ്റ വെദാഗമാദിവിധിപ്രകാരം നടന്ന ശിവനെ വിശ്വ
സിച്ച പരമപുരുഷാൎത്ഥമായ നിത്യാനന്ദമൊക്ഷത്തെ അടവാ
ൻ വെണ്ടിയത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/83&oldid=188640" എന്ന താളിൽനിന്ന് ശേഖരിച്ചത്