താൾ:CiXIV267.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—57—

ണ്ടിയുംതന്റെ‌ഉദരത്തിൽ സംബന്ധപ്പെട്ടതാണെന്നുള്ള ജ്ഞാ
പകത്തിന്നും, ഉദര‌അശുചി നിമിത്താൎത്ഥമായും, ജനനാശൌ
ചവും.

2–ാമത—മരിച്ചപ്രെതത്തിനെ‌അടക്കംചെയ്ത അതിനെവെണ്ടു
ന്നകാൎയ്യാദികളെ നടത്തുന്നവരെ‌അന്യമായയാതൊരു കാൎയ്യത്തി
ലും‌പ്രവെശിക്കാതെ തടസ്ഥപ്പെട്ടനില്പാനും,അന്യർഇവന്റെ
പ്രെതകാൎയ്യാദികൾതീരുന്നവരെ‌വെറെ കാൎയ്യങ്ങൾഎടുക്കാതി
രിപ്പാനും,മരിച്ചപൊയപ്രെതത്തിന്നക്രമപ്രകാരമുള്ളബന്ധുത
യെഅന്യരുംതാനും‌അറിവാനും മരിച്ചവന്റെ സ്വത്തുക്കളെമുറ
പ്രകാരം‌അടവാനും, പ്രെതത്തിന്റെ അശുചിനിമിത്തവും,മ
രണാശൌചവും 3–ാമത ഋതുമതിയായസ്ത്രീയൊടു ഊറൽനി
ല്ക്കുന്നവരെ സംസൎഗ്ഗംചെയ്യാതെ തടസ്ഥപ്പെട്ടനില്പാനും,ഉദരം
ഊറൽഅശുചിനിമിത്തവും, ദൂരസ്ത്രീയെയും.

4–ാമത വെദശാസ്ത്ര പ്രകാരം‌നടക്കെണ്ടുന്ന സന്മാൎഗ്ഗങ്ങളെ
വിട്ടദുരാചാരങ്ങളെയും,ദുൎമ്മദത്തെയും‌അവലംബിച്ച നടക്കുന്ന
വരുടെ‌അടുക്കൽസംസൎഗ്ഗംചെയ്താൽ സൂകരത്തൊടകൂടിയപശു
വെപൊലെയാകുമെന്നഭയപ്പെട്ട‌അടുക്കാതിരിപ്പാനും,ദൈവദൂ
ഷണംചെയ്ത വെദവിരുദ്ധമായിനടക്കുന്ന പാപികളാണെന്ന
താനറിഞ്ഞുവെദാനുകൂലമായപുണ്യവഴിയിൽ നടക്കെണ്ടുന്നതി
ന്ന‌അടയാളമായും‌ഇരിക്കാൻജാതിഭ്രഷ്ടമതഭ്രഷ്ടന്മാരെയുംതീണ്ടാ
തെനടക്കുന്നത ആവശ്യമാണെന്നും,പുണ്യങ്ങളാണെന്നും,ഞ
ങ്ങൾആചരിച്ച വരുന്നത ഏറ്റവും പ്രയൊജനമുള്ളതാകുന്നു.

5–ാമത—ഞങ്ങടെ വെദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങളി
ൽ ൟശ്വരൻ കല്പിച്ചിരിക്കുന്നവിധിപ്രകാരം ജനനമരണാ
ശൌചങ്ങളെ ആചരിക്കുന്നതും, ദൂരസ്ത്രീയെയും,ഭ്രഷ്ടന്മാരെ
യും,തീണ്ടാതെനടക്കുന്നതും ഞങ്ങടെതോന്നിയ വാസവും,അ
ജ്ഞാനവും,അല്ലെന്നും,വെദാധികാരം‌കൊണ്ടചെയ്യുന്നതാണെ
ന്നും നീഅറിയെണ്ടതാകുന്നു.

6–ാമത—(ലെവിയപുസ്തകം) 12–ാമദ്ധ്യായം 1മുതൽ 5വരെ
ഉള്ളവാക്യങ്ങളിൽ, യഹൊവാ മൊശയൊടുപറഞ്ഞു നീ ഇസ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/65&oldid=188621" എന്ന താളിൽനിന്ന് ശേഖരിച്ചത്