താൾ:CiXIV267.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—46—

ബലികളുടെ മെലും, കാഹളങ്ങൾകൊണ്ട ഊതെണം. അവനി
ങ്ങളുടെ ദൈവത്തിന്റെ മുമ്പാകെ നിങ്ങൾക്ക ഓൎമ്മയായിട്ടഇ
രിക്കും യഹൊവയായഞാൻനിങ്ങളുടെ ദൈവംആകുന്നു. (സ
ങ്കീൎത്തനം) 98–ാംഅദ്ധ്യായം 5–ാംവാക്യത്തിൽ വീണകൊണ്ട
യഹൊവായിക്കപാടുവിൻ വീണകൊണ്ടുംസംഗീത ത്തിന്റെ
ശബ്ദംകൊണ്ടുംപാടുവിൻകാഹളങ്ങൾകൊണ്ടും, കൊമ്പിന്റെ
ശബ്ദംകൊണ്ടും, രാജാവായയഹൊവായുടെമുമ്പാകെ ഘൊഷി
പ്പിൻ (2 ശമുയെൽ6–ാമദ്ധ്യായം 5–ാംവാക്യത്തിൽ ദാവീദുംഇ
സ്രായെലിന്റെ എല്ലാകുഡുംബവും, തെവതാര മരംകൊണ്ട ഉ
ണ്ടാക്കപ്പെട്ടസകലവിധവാദ്യങ്ങളായുള്ളവീണകളിലും, തംബു
രുകളിലും, തപ്പുകളിലും, തന്തുനികളിലും, കൈത്താളങ്ങളിലും കൂ
ടെയഹൊവായുടെമുമ്പാകെവായിച്ചു.

5–ാമത—ഇങ്ങിനെ നിന്റെദൈവസന്നിധാനത്തിൽ വാദ്യ
ഘൊഷംചെയ്യെണമെന്നവിധിച്ചിരിക്കുന്നതിനെ കണ്ടിരുന്നും
നീഞങ്ങടെദെവാലയങ്ങളിൽവാദ്യങ്ങൾ മുഴങ്ങുന്നതിനെക്കണ്ട
പരിഹസിക്കുന്നതആകാത്തതാകുന്നു.

൧൦–ാമദ്ധ്യായം

നിബന്ധനദ്രവ്യം.

55. ചൊദ്യം. നിങ്ങൾകഷ്ടപ്പെട്ട ദ്രവ്യങ്ങളെ സമ്പാദി
ച്ചആലയങ്ങളിൽ കയറിഇരിക്കുന്നശിലമുതലായ വിഗ്രഹങ്ങ
ൾക്ക ആഭരണങ്ങളായും, വെള്ളിമുതലായ്തിൽ പാത്രങ്ങളായും
കൊണ്ടുപൊയി ചെലുത്തിഅവിടെഇരിക്കുന്ന ഭണ്ഡാരങ്ങളിൽ
വെണ്ടുന്നദ്രവ്യങ്ങളെ കാണിക്കഇട്ടഇങ്ങിനെവൃഥാവായി കാല
ത്തെയുംദ്രവ്യത്തെയും ചെലവഴിക്കുന്നതപുണ്യങ്ങാളായി ഭവി
ക്കുമൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/54&oldid=188610" എന്ന താളിൽനിന്ന് ശേഖരിച്ചത്