താൾ:CiXIV267.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—29—

ൎയ്യശരീരംകൊണ്ട ആവിൎഭവിച്ചരൂപത്തെയും, ദൈവത്തിന്റെ
കല്പനപ്രകാരം സ്വൎഗ്ഗവാസികളായ ദെവന്മാർ കാലംതൊറും
രാമകൃഷ്ണെത്യാദി അവതാരങ്ങൾ ചെയ്ത അനെക അത്ഭുതങ്ങളെ
കാണിച്ച,ദുഷ്ടന്മാരെ ഖണ്ഡിച്ച, തങ്ങളെയുംതങ്ങടെദൈവമാ
യ ശിവനെയും വിശ്വസിക്കുന്നജനങ്ങൾക്ക മൊക്ഷമാൎഗ്ഗത്തി
ന്ന വെണ്ടുന്നഉപദെശങ്ങളെകൊടുത്ത, ലൊകൊപകാരങ്ങളെ
ചെയ്തുവന്ന, ദെവന്മാരുടെ രൂപങ്ങളെയും, ചരിത്രങ്ങളെയും, ജന
ങ്ങൾഎന്നുംമറക്കാതിരിപ്പാനും, ദൈവകാൎയ്യത്തിൽ പ്രെത്യെകം
ഒരുങ്ങിനില്പാനും അത്യനുകൂലമായിരിക്കുന്നതകൊണ്ട ശില മു
തലായ വിഗ്രഹങ്ങളെ ആലയങ്ങളിൽവെച്ച ആരാധന‌ചെ
യ്ത വണങ്ങുന്നത എറ്റവുംന്യായമുള്ളതാകുന്നു.

46. ചൊദ്യം ശിലമുതലായ്തുകളിൽ നിങ്ങളായിതന്നെ
രൂപങ്ങളെ ഉണ്ടാക്കി അതുങ്ങൾ ദൈവമാണന്നവെച്ച അതി
ന്റെസന്നിധിയിൽ വെണ്ടുന്നവഴിപാടുകൾചെയ്ത നമസ്ക
രിക്കുന്നതനിങ്ങടെ അജ്ഞാനമല്ലയൊ?

(ഉത്തരം) 1–ാമത—ശിലമുതലായ്തുകളെകൊണ്ട വിഗ്ര
ഹങ്ങളാക്കി ആലയങ്ങളിൽവെച്ച വഴിപാടചെയ്ത വണ
ങ്ങുന്നവർ ആ വിഗ്രഹങ്ങൾ ദൈവമാണെന്ന കരുതാതെ
ദൈവചിഹ്നങ്ങളായിമാത്രം ഇരിക്കുന്നുഎന്നും, ദൈവംവിഗ്ര
ഹത്തിന്റെ അകത്തപരിപൂൎണ്ണനായി ഇരിക്കുന്നുഎന്നും, കരു
തി തങ്ങളുടെ ഭക്തിയെ വെളിവായികാണിച്ച മനസ്സിന്ന ഉറ
പ്പചെയ്തു കൊള്ളെണമെന്ന മെപ്പടി വിഗ്രഹാരാധന ചെയ്യു
ന്നതല്ലാതെ ശിലമുതലായവിഗ്രഹങ്ങൾ ദൈവമാണെന്നകരു
തി ചെയ്യുന്നതല്ലന്ന അറിയെണ്ടതാകുന്നു.

2–ാമത ദൈവംഒരുവനുണ്ടെന്നും, അവനരുളിചെയ്തവെദം
ഇന്നതാണെന്നും, നൊം നിശ്ചയിച്ചിരിക്കുന്നതകൊണ്ട ഇനി
ദൈവത്തെയും വെദത്തെയും കൂടി ബെഹുമാനപ്പെടുത്തണ്ടാ എ
ന്നനിന്റെമഹാവിവെകമുള്ളബുദ്ധിയിൽ തൊന്നി നാസ്തീ
കനായി ഭവിക്കുമെന്നുള്ളതിൽ അണൂമാത്രം സന്ദെഹപ്പെടു
ന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/37&oldid=188593" എന്ന താളിൽനിന്ന് ശേഖരിച്ചത്