താൾ:CiXIV267.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—4—

അതിപാതകമാകുന്നു.

ശിവദൂഷണംമുതലായ്ത ചെയ്യുന്നതും അതിനെകെട്ടുംകൊ
ണ്ടമൌനമായിരിക്കുന്നതും, അന്ന്യമതങ്ങളെ നിരാകരിയാതെ
ഇരിക്കുന്നതും,അതിപാതകംഎന്നുള്ളതിന്നപ്രമാണങ്ങൾ (രുദ്ര
ബ്രഹ്മണൊപനിഷത്ത)2 -ാമദ്ധ്യായം 5-ാമതവാക്ക്യത്തിലും
(സന്താനസൎവൊക്തം) എന്നആഗമത്തിൽഉൾപിരിവഅഞ്ചി
ൽഒന്നായ(ശിവധൎമ്മൊത്തരം)-6ാമദ്ധ്യായത്തിലും (പരാശര
സ്മൃതി) എന്നധൎമ്മശാസ്ത്രത്തിലും (ശിവധൎമ്മൊത്തരം) 10-ാമ
ദ്ധ്യായം(ശിവഞ്ജാനയൊഗഘട്ടത്തിലും,) (സ്കാന്ദപുരാണം)
ദെവിആവിൎഭവിച്ചഅദ്ധ്യായത്തിലും, (കൂൎമ്മപുരാണത്തിൽ )
പ്രായശ്ചിത്തംപറഞ്ഞഅദ്ധ്യായത്തിലുംശ്രീമൽഅപ്പയദീക്ഷി
തർഅരുളിച്ചെയ്ത (ശിവതത്വവിവെകവൃത്തിയിൽ) ഉദാഹരി
ച്ചിരിക്കുന്നവാക്യങ്ങളിലും, കണ്ടകൊള്ളെണ്ടതാകുന്നു. പിന്നെ
യുംദക്ഷൻശിവദൂഷണംചെയ്തപ്പൊൾ സങ്കൊചംകൊണ്ടും, ഭ
യംകൊണ്ടും, അതുകളെകെട്ടുംകൊണ്ട മൌനമായിരുന്ന ദെവ
കൾ, ഋഷീശ്വരന്മാർമുതലായവർ, വീരഭദ്ര രാൽദണ്ഡിക്കപ്പെ
ട്ടപിന്നെ ശൂരപത്മാ, മുതലായഅസുരകളാൽ നൂറ്റെട്ടുയുഗം
വെദനഅനുഭവിച്ചുഎന്നുള്ളചരിത്രം (സ്കാന്ദപുരാണത്തിൽ)
പറഞ്ഞിരിക്കുന്നതിനെകണ്ടുംകെട്ടുംഇരിക്കാമെല്ലൊ.

ആയ്തകൊണ്ടഇങ്ങിനെഹിന്തു ശാസ്ത്രങ്ങൾ പറയുന്നതി
നാൽശിവദൂഷണംമുതലായപാ പങ്ങളെ ചെയ്യുന്നഅജ്ഞാനി
ളെഖണ്ഡിക്കുന്നതും,അവരുടെ കുത്സിതമതത്തെ പലവലിയ
ന്യായങ്ങളാൽ നിരാകരിക്കുന്നതുംസന്മാൎഗ്ഗമായനമ്മുടെഹിന്തുമ
തത്തെഅതിപ്രബലപ്രമാണങ്ങളാൽവ്യവസ്താപിക്കുന്നതും,മു
ഖ്യമായിചെയ്യെണ്ടുന്നതുല്യാധികാരമില്ലാത്ത പുണ്യങ്ങളാകുന്നു.

ഞങ്ങൾപ്രയത്നിക്കുന്ന ൟപുണ്യംഅവശ്യം കൎത്തവ്യ
മായലൊകൊപകാരകമായതുകൊണ്ടും, ചെയ്യുന്നത,ചെയ്യിക്കു
ന്നത,അനുകൂലിക്കുന്നത ൟമൂന്നുംതുല്യമായതകൊണ്ടും നിങ്ങ
ളെല്ലാവരും ൟപുണ്യം സഫലമാവാൻവെണ്ടിഉപകാരിക
ളായിരിക്കെണ്ടതാകുന്നു. നിങ്ങൾചെയ്യെണ്ടുന്ന ഉപകാരങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/12&oldid=188545" എന്ന താളിൽനിന്ന് ശേഖരിച്ചത്