താൾ:CiXIV267.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—3—

ആകുത്സിതമതത്തെ ഇവിടെഇരിക്കുന്ന യാതൊരുത്തരും
സ്വീകരിക്കാത്തതിനെക്കണ്ട ഒരുഉപായം ചെയ്തകൊണ്ട പാഠ
കശാലമുതലായ്തുകളെ സ്ഥാപിച്ചആവശ്യമായി വേണ്ടുന്നഭാ
ഷകളെ പഠിപ്പിച്ചും ഓരൊരുകാരണവശാൽ ദ്രവ്യംകൊടുത്തും
നല്ലബുദ്ധിയും ഈശ്വരഭക്തിയും ഇല്ലാത്ത ചിലഎഴജനങ്ങ
ളെകെടുത്തതങ്ങടെവശമാക്കിചെയ്തു. ആജനങ്ങൾമുമ്പെതങ്ങൾ
അനുഷ്ഠിച്ചഹിന്തുമതനിലയെ വിട്ടതുകൊണ്ടും പിന്നെതങ്ങൾ
ചെൎന്നകുത്സിതമതത്തെ ദ്രവ്യആശകൊണ്ടസ്വീകരിച്ചതല്ലാതെ
അല്പമെങ്കിലും ഉൾക്കൊള്ളാത്തതകൊണ്ടും ഉഭയസമയ ഭ്രഷ്ട
രായി രൌരവാദിനരകത്തിന്ന ആളായി ഭവിച്ചിരിക്കുന്നു.

ഇനിയും ആ അജ്ഞാനികൾ ദ്രവ്യമസ്ത കൊണ്ടും മതിമയ
ക്കംകൊണ്ടുംഅല്പവും കൂശലില്ലാതെ ശിവൻ ദൈവമല്ലെന്നും,
അവർപിശാചാണെന്നും, വെദാഗമാദികൾ അബദ്ധശാസ്ത്ര
മാണന്നും, ഹിന്തുമതം ദുൎമ്മാൎഗ്ഗമാണന്നും, ഹിന്തുക്കൾഅജ്ഞാ
നികളാണെന്നും അവർപിശാചിന്റെഅടിമകളാണന്നും,വ
ലിയദൂഷണങ്ങളെപറഞ്ഞുനടന്ന, വജ്രസൂചി, അജ്ഞാനകുഠാ
രംമുതലായ പലദൂഷണപുസ്തകങ്ങളെ അച്ചിൽപതിപ്പിച്ച പ്ര
സിദ്ധപ്പെടുത്തി ഹിന്തുവെദാഗമാദികളുടെ യഥാൎത്ഥത്തെ അ
റിയാത്തചിലപാമരജനങ്ങളെമയക്കികെടുക്കുന്നു.

ശിവൻഒരുവൻതന്നെസൎവജ്ഞനായഏകദൈവമാണെ
ന്നുംഹിന്തുമതംതന്നെസത്യസമയംഎന്നുംതുനിഞ്ഞഹിന്തുക്കളാ
യഞങ്ങൾ മെൽപറഞ്ഞപ്രകാരംതന്നെ ൟഅജ്ഞാനികൾചെ
യ്യുന്നശിവദൂഷണം,ബ്രഹ്മദൂഷണം,വെദാഗമാദിദൂഷണംമുത
ലായവലിയപാപങ്ങളെകണ്ടും, അവർകളെഖണ്ഡിയാതെമൌ
നമായിരിക്കുന്നതും,അവരാൽആരൊപിക്കപ്പെടുന്നദൂഷണങ്ങ
ളെ ഹിന്തുമതശാസ്ത്രത്തിൽ അല്പമെങ്കിലും അറിവില്ലാത്ത തു
കൊണ്ടയഥാൎത്ഥമാണന്നപരിഭ്രമിച്ച അവരുടെകുത്സിതമതപടു
കുഴിയിൽചിലർവീണു കെട്ടുപോകുന്നതിനെകണ്ടും, ആദൂഷങ്ങ
ളെ പരിഹരിച്ച ഹിന്തുവെദാഗമാദികളുടെമഹിമയെഉപദെശി
ച്ച കുത്സിതമതത്തെനിരാകരിക്കാതെ വെറുതെഇരിക്കുന്നതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/11&oldid=188543" എന്ന താളിൽനിന്ന് ശേഖരിച്ചത്