താൾ:CiXIV265b.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨) വില്വം‌പുരാണം

ങ്ങിനെയല്ലകലിയുഗത്തിലറികനീ മംഗലംവന്നുകൂടുമല്പധൎമ്മം കൊണ്ടെ
ടൊ അങ്ങിനെയിരിപ്പൊരുമഹത്വമുണ്ടുകലി ക്കങ്ങിനെയാക കൊണ്ടുമു
ഖ്യ മായ്വന്നുകെൾനി പാപങ്ങളനെക മാൎജ്ജിച്ചവനെന്നാകിലും താപങ്ങ
ളകന്നുപൊമല്പധൎമ്മം കൊണ്ടെടൊ പിന്നെയും വിചാരിച്ചാൽ ധൎമ്മജജൻ ഭീ
ഷ്മർ തന്നൊടെന്നൊടു ഭവാനരുൾ ചെയ്യെണം വഴിപൊലെ അത്യന്തം ക
ഷ്ടകാലമാങ്കലി യുഗത്തിങ്കൽ സിദ്ധിക്കുമല്പധൎമ്മം കൊണ്ടു സൽഗതിയെന്നു
ചൊന്നതിന്മൂലമരുൾ ചെയ്യെണം മന്നൊടിപ്പൊൾ മന്നവധൎമ്മാത്മജ
ചൊല്ലുവനെല്ലാമെങ്കിൽ പാൎവ്വതി മഹെശ്വരസംവാദ രൂപെണ ഞാൻ
കെവലം സംക്ഷെപിച്ചു ചൊല്ലുവൻ കലിധൎമ്മം. നിയ്യെന്നൊടിപ്പൊൾവി
ചാരിച്ചതു പൊലെ ശ്രീ കാൎത്ത്യായനി മഹെശ്വരന്തന്നൊടു വിചാരിച്ചു സ
മസ്ത കൎമ്മങ്ങളു മരുള ചെയ്തു കെട്ടു സമത്വംഭവിച്ചിതു മനസമിനക്കിപ്പൊ
ൾ ഇനിയെന്നൊടു കലി ധൎമ്മങ്ങൾ കെൾപ്പിക്കെണം മനസ തെളിഞ്ഞുകെ
ട്ടീടു നീ ഗിരിസുതെ പൃത്വിയിലുള്ള ജന്തുക്കൾക്കുടൻ കലിദൊഷാൽ സത്യ
വും ബലം ധൎമ്മമായുസ്സും ബുദ്ധി ശക്തി എന്നിവ കുറഞ്ഞതി കുണ്ഠിതചിത്ത
ന്മാരായ്വന്ദീടും തീയെന്നുള്ള തെഴുമെയറിയാതെ തന്നുടെ പിതാമാതാവി
ദ്വാൻ ബ്രാഹ്മണൻ ഗുരു വെന്നിവർകളെയുള്ളിലാദരിയാതെനിത്യം ജന്തു
ക്കൾ വിഷം മായവയുമാൎക്കുമില്ല സന്തതം ബ്രാഹ്മണരുമായുധപാണിക
ളായ്തങ്ങൾക്കു വിധിച്ച കൎമ്മങ്ങളുമുപെക്ഷിച്ചു സംഗിച്ചുവെശ്യാഗൃഹത്തി
ങ്കലെവസിച്ചിടും. അവനായുള്ള വന്തന്നെത്താൻ ബഹുമാനിച്ചത്യ
ൎത്ഥം പരന്മാരെ നിന്ദിച്ചുവസിച്ചീടും അജ്ഞാനചിത്തന്മാരായ്ധൎമ്മവുമുപെ
ക്ഷിച്ചു വിജ്ഞാനി ജനങ്ങളായും ബഹുമാനിയാതെ ജനകജനനിപുത്ര
ഭ്രാതൃഭൎത്തൃ പത്നീ ജനങ്ങളിവർ തമ്മിലല്പാൎത്ഥനിമിത്തമായ്നിസ്നെഹമതികളാ
യ്ദൊഷസംയുക്തന്മാരായ്ദുൎബലന്മാരെപ്രബലന്മാർ നിഗ്രഹിക്കയും ഭാൎയ്യാഭ
ൎത്താക്കൾ തമ്മിലന്യൊന്യം രാഗമില്ല പരനാരികളെ സംഗിച്ചീടും ഭൎത്താക്ക
ന്മാർ ജാരന്മാരെയും പ്രാപിച്ചീടുന്നു ഭാൎയ്യമാരും രക്ഷിതാവായരാജാവുരക്ഷിക്ക
യില്ല രാജ്യം ഭക്ഷിക്കും പ്രജകളെപ്പീഡിപ്പിച്ചനുദിനം ബ്രഹ്മസ്വംബലാ
ലപഹരിക്കും ദെവസ്വവും ബ്രഹ്മദ്വെഷവുമതുമൂലമായ്വൎദ്ധീച്ചീടും അൎത്ഥ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/6&oldid=180534" എന്ന താളിൽനിന്ന് ശേഖരിച്ചത്