താൾ:CiXIV265b.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൪൯)

ന്മൂലം ൟശ്വരീവന്ദിച്ചെവം ചൊദ്യം ചെയ്തതുനെരം ൟശ്വരന്താനുമ
രുൾചെയ്തിതുഭദ്രെകെൾനീ മൂൎവ്വെഴുവട്ടം മുടിക്ഷത്രിയവീരന്മാരെ ഉൎവ്വിയി
ലില്ലാതെയാക്കീടിനാനെല്ലൊരാമൻ വാരിധിതന്നിൽ പൊയഗൊകൎണ്ണൊ
ദ്ധരണാൎത്ഥം വാരിധിയയച്ചൊരുഭൂമിതന്നെയും വാങ്ങി സാദരം വീരഹ
ത്യാപ്രായശ്ചിത്താൎത്ഥം പിന്നെ വെദജ്ഞന്മാൎക്കുദാനം ഞ്ചെയ്തിതുവഴി പൊ
ലെ ലൊകാനുഗ്രഹപരനായിസ്സഞ്ചരിക്കുമ്പൊൾ എകദാപിതൃക്കളെക്കണ്ടി
തുഭാൎഗ്ഗവനും എന്തൊരുകരണീയമെന്നാലെന്നരുൾ ചെയ്താലന്തരമെതു
മില്ല ഞാനതുചെയ്വനെല്ലൊ എങ്കിൽ നീ നാരായണസ്വാമിയെ പ്രതിഷ്ഠിക്ക
സങ്കടം തീൎത്തുകൊൾവാൻ വൈകാതെഭൂമണ്ഡലെ എന്നുരചെയ്തുമറഞ്ഞീടിനാർപിതൃക്കളും പിന്നെരാമനുമതിന്നാരംഭിച്ചരുളിനാൻ അന്നെരമ
ശരീരിവാക്കുകെൾക്കായിഭവാൻ ചെന്നാലും വില്വാദ്രിമെലവിടെമ
ഹാദെവൻ വിഷ്ണുപൂജയും ചെയ്തുവസിച്ചിടുന്നുനിത്യം ജിഷ്ണുമുഖ്യന്മാ
രായദെവകളെല്ലാരൊടും തന്തിരുവടിതന്നെച്ചെന്നുനീസെവിക്കുമ്പൊ
ൾ സന്തൊഷിച്ചനുഗ്രഹിച്ചിടും മന്മഥവൈരീ തന്തിരുവടിനിയൊഗെ
നനീമുകുന്ദനെ വില്വാദ്രിതന്മെൽ പ്രതിഷ്ഠിക്കയെന്നതുകെട്ടു കല്യാണ
മുൾക്കൊണ്ടുമന്ദമന്ദഞ്ചെല്ലുന്നെരം ഭൂതങ്ങൾകണ്ടുവന്ദിച്ചെന്നൊടുചൊ
ല്ലീടിനാർ ആദരവൊടുകൂട്ടിക്കൊണ്ടിരികെന്നുപിന്നെ ഭക്തനെക്കൂട്ടി
ക്കൊണ്ടുവന്നിതുഭൂതങ്ങളും ചിത്തസന്തൊഷത്തൊടു ഭാൎഗ്ഗവരാമനപ്പൊ
ൾ മുഖ്യമാം ദിവ്യസ്തൊത്രം കൊണ്ടെന്നെസ്തുതിചെയ്തു നില്ക്കുമ്പോൾ നി
നക്കെന്തുവെണ്ടുന്നതെന്നുചൊൽനീ എന്നുഞാൻ ചൊദിച്ചപ്പൊൾചൊ
ല്ലിനാൻ ഭാൎഗ്ഗവനും ഒന്നനുഗ്രഹിക്കെണംനിന്തിരുവടിയിപ്പൊൾ ശ്രീ
നാരായണന്തന്നെപ്രതിഷ്ഠിക്കെണമെന്നു മാനസത്തിങ്കലിനിക്കാഗ്ര
ഹമുണ്ടുപാരം എങ്കിൽഞാൻപണ്ടുപണ്ടെ അൎച്ചനചെയ്യുന്നൊരു പങ്കജ
നെത്രബിംബദിതിനെത്തന്നെഭവാൻ വില്വാദ്രിയുടെ മുകളിൽ പ്രതിഷ്ഠി
ച്ചുകൊൾക നല്ലതുകലിയുഗത്തിങ്കൽ വന്നിടുവാനാ യ്ഭാൎഗ്ഗവൻ വിഷ്ണുലിം
ഗമവിടെപ്രതിഷ്ഠിച്ചു ഭാൎഗ്ഗവിരമണനെപ്പൂജിച്ചുദിനന്തൊറും സെവി
ച്ചു വില്വാദ്രിമെൽ വസിക്കും കാലമതിൻ പൂൎവ്വഭാഗത്തുണ്ടൊരു കാട്ടാളൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/53&oldid=180585" എന്ന താളിൽനിന്ന് ശേഖരിച്ചത്