താൾ:CiXIV265b.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൪൭)

ക്കളെല്ലാമെന്നെപ്പൊലെയെന്നകതാരിൽ ചിന്തിച്ചുദുഃഖന്തീൎത്തുരക്ഷി
ച്ചീടുന്നവനും ശക്തിക്കുതക്കവണ്ണംദാനങ്ങൾ ചെയ്യുന്നെനും സ്വൎഗ്ഗലൊ
കം പ്രാപിച്ചുസുഖിച്ചുവസിച്ചീടാം ഞാനതുകെട്ടുയമന്തന്നൊടു ചൊദ്യം
ചെയ്തെൻ ദാനങ്ങളെല്ലാറ്റിലും മുഖ്യമായൊന്നതെന്ത മുഖ്യമായതുവാ
രിദാനമെന്നറിഞ്ഞാലും എന്നതൊശ്രീനാരദന്തങ്കലെകാണപ്പെട്ടു എന്ന
റിയിച്ചവാറെപിന്നെയും ചൊദ്യംചെയ്തെൻ വാരിദാനം കൊണ്ടെന്തുനാ
രദൻസിദ്ധിച്ചതു നെരെചൊൽകതുകെൾപ്പാൻ യൊഗ്യഞ്ഞാനെങ്കിലി
പ്പൊൾ എങ്കിലൊകലിയുഗാദിയിൽ പണ്ടൊരുവിപ്രൻ തങ്കലെധൎമ്മമാ
യവെദശാസ്ത്രങ്ങളൊന്നും അഭ്യസിച്ചീടായ്കയാൽജ്ഞാനവുമുണ്ടായീല
പത്മനാഭങ്കലുള്ളിൽഭക്തിയുമുണ്ടായീല എന്തൊന്നുനല്ലുമ മഭക്തിയുണ്ടാ
വാനെന്നു ചിന്തിച്ചുപരിഭ്രമിച്ചങ്ങിനെനടക്കുമ്പൊൾ കാണായിബലാ
ലൊരുതാപസൊത്തമൻ തന്നെവീണുടൻ നമസ്കരിച്ചഭിവാദ്യവും ചെയ്താ
ൻ ആദികാലത്തുവെദമഭ്യസിയായ്കകൊണ്ടു ബൊധവുമില്ലമമവൈഷ്ണവ
മാൎഗ്ഗമൊന്നും വൈദികകൎമ്മമറിഞ്ഞീടുവാനുപായവു മാദരാലരുളിച്ചെ
യ്യെണം നിന്തിരുവടി വിപ്രനിങ്ങിനെചൊദ്യംചെയ്തപ്പൊൾ മുനീന്ദ്രനു
മപ്പൊഴെവിപ്രൊൎത്തമന്തന്നൊടു ചൊല്ലീടിനാൻ വാരിദാനത്തൊളം ന
ന്നല്ലമറ്റൊന്നുമെടൊ വാരിദാനത്തെക്കൊണ്ടുസാധിക്കാം സകലവും ചി
റയും കുളങ്ങളും കിണറുംകുഴിപ്പിക്കാം കരകാദികൾജലപാത്രങ്ങൾകൊടുക്ക
യും വെനലിൽ പഥികളിൽ തണ്ണീൎപ്പന്തലുംവെച്ചു ദാനം ഞ്ചെയ്യെണം വാ
രിഭക്തിപൂൎവ്വകം നന്നാ യീവണ്ണം ദാനംചെയ്കനീയ്യും ഞാൻ ചൊന്നവണ്ണം
ജീവനമെല്ലൊവാരിസകലപ്രാണികൾക്കും താപസാജ്ഞയും വാങ്ങിപ്പൊ
ന്നുഭൂദെവമ്പിന്നെ ത്താപസഞ്ചൊന്നവണ്ണം വാരിദാനവും ചെയ്താൻ പി
ന്നെയുംബ്രാഹ്മണനായ്ജനിച്ചാനന്നുമുള്ളിൽ മുന്നതാൻചെയ്തകൎമ്മസ്മ
രണമുണ്ടുതാനും ആറുജന്മങ്ങളിത്ഥം കഴിഞ്ഞുഭൂദെവനാ യ്വാരിദാനത്തി
ന്നൊരുചഞ്ചലമില്ലതാനും എഴാംജന്മത്തിങ്കലും വാരിദാനവും ചെയ്തു വാ
ഴുന്നകാലം ഭക്തവത്സലൻ നാരായണനൻ ബ്രാഹ്മണസമീപത്തിൽ പ്ര
ത്യക്ഷനായിച്ചൊന്നാൻ കാമ്യമായതുചൊൽ നീതരുവനഖിലവും എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/51&oldid=180583" എന്ന താളിൽനിന്ന് ശേഖരിച്ചത്