താൾ:CiXIV265b.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൬) വില്വംപുരാണം

റ്റിൽവെച്ചൊന്നിനും പാത്രമല്ലെ എങ്കിലുമെന്നിൽ കൃപയുണ്ടാകാവണം
പൊറ്റി സങ്കടമുള്ള വരിലുള്ളൊരുകൃപയെത്രെ സാഫല്യമുള്ളു പിന്നെ
സ്സുകൃതിജനങ്ങളൊ കെവലന്തങ്ങൾ തന്നെ സുഖികളെല്ലൊനൂനം നി
ന്തിരുവടിതന്നെസ്തുതിപ്പാനാരംഭിക്കു മന്ധതനൊളമല്പമതികൾ മറ്റില്ലാ
രും നിന്തിരുവടിയുടെമഹിമാനത്തെച്ചൊൽവാൻ ചിന്തിച്ചാൽ വെദങ്ങ
ൾക്കുമറിയായീലയെല്ലൊ പിന്നെയിന്നധികനായ്നിന്നുടൻ സ്തുതിപ്പാ
നും മന്നനാമെന്നുള്ളിൽ മറ്റൊൎക്കയും വെണ്ടയെല്ലൊ പ്രപഞ്ചസൃഷ്ടി
സ്ഥിതിസംഹാരാദികൾ ചൊല്ലി സ്തുതിക്കാമെന്നാലതുംസ്തുതിയായ്വന്നുകൂ
ടാ ആരറിയാതെയുള്ളതക്കഥാറ്റിരൂപിച്ചാൽ കാരുണ്യമൂൎത്തെലൊകപ്ര
സിദ്ധമെല്ലൊനാഥ ഇന്ദ്രാദിദെവകളാൽ ജയീപ്പാനരുതാതൊരു രിന്ദ്രാ
രികളെക്കുലചെയ്തതെന്തൊരുചിതം മശകങ്ങളാലരുതാതകൎമ്മത്തെയൊ
രു മദവാരണംചെയ്തതൽഭുതമായ്വന്നീടാ നരകന്തുടങ്ങിയുള്ളസുരവ
രന്മാരെ പൊരുതുകൊന്നുഭവാനെന്നതെന്തൊരു ചിത്രം പ്രളയത്തി
ങ്കൽചരാചരമജ്ജഗത്തെല്ലാ മെലുതായ്ഭസിതമായ്ചമഞ്ഞീടുന്നുവെല്ലൊ
നരസിംഹത്വം പൂണ്ടരൂപമെന്താശ്ചൎയ്യമൊ സുരമാനുഷപശുപക്ഷികൾ
രൂപമെല്ലാം ചിന്തിച്ചാലഭെദമായ്വൎത്തിച്ചിടുന്നിതെല്ലൊ നിന്തിരു
വടിതന്നൊടതുമത്ഭുതമല്ല ഒരുപൎവ്വതമൊരുകൈകൊണ്ടുചുമന്നതും ക
രുതീടുകിൽ ഭവാനാശ്ചൎയ്യമല്ലയെല്ലൊ പൎവ്വതവനദ്വീപരാജ്യങ്ങളൊടും
കൂടി ഉൎവ്വിയെസമുദ്രത്തിൽ നിന്നുടൻ ദൎശനത്താൽ പൊങ്ങിച്ചതൊൎത്തു
കണ്ടാലത്ഭുതമല്ലയെതു മിങ്ങിനെഗൊവൎദ്ധനം പൊങ്ങിച്ചതഖിലെ
ശാ യമുനാജലത്തിൽ കാളിയന്റെ മൂൎദ്ധാവിങ്കൽ പലവട്ടവും നൃത്തം
ധരിച്ചതെന്തത്ഭുതം പാലാഴിതന്നീലനന്തന്മെലെനിദ്രകൊള്ളും നീ
ലനിരജനെത്രനിന്തിരുവടിക്കെൎത്താൽ മൂന്നുലൊകവും മഹാബലിയൊ
ടൎത്ഥിച്ചുടൻ മൂന്നടിയാക്കിയളന്നതുത്ഭുതമല്ല ൟരെഴുലൊകങ്ങളുമു
ദരത്തിങ്കലെല്ലൊ വാരിജെക്ഷനെവസിച്ചീടുന്നുസദാകാലം എത്ര
യും സമൎത്ഥനായ്വിദ്വാനായിരിക്കിലും ശക്തനല്ലെല്ലൊഭവാനെസ്തുതി
പ്പതിന്നൊൎത്താൽ അല്പപ്രജ്ഞന്മാർഗുണകഥനം ചെയ്തീടിനാൽ തല്പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/40&oldid=180571" എന്ന താളിൽനിന്ന് ശേഖരിച്ചത്