താൾ:CiXIV265b.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൩൩)

മഹാദെവിതാനും ചൊദിച്ചാളതുനെരം മാനുഷന്മാൎക്കുനാനാവിഷയ
ങ്ങളിലെല്ലാം മാനസെവൈരാഗ്യമതെങ്ങിനെയുണ്ടാകുന്നു അതിനെയ
രുളിച്ചെയ്യെണമെന്നതുകെട്ടു ക്രതുദ്ധ്വംസിയും തെളിഞ്ഞരുളിച്ചെയ്തീടിനാ
ൻ ഭദ്രെനീ കുറിക്കൊണ്ടുകെട്ടുകൊണ്ടാലുമെങ്കിൽ ചിത്തത്തിൽ വിഷയ
ത്യാഗത്തിങ്കാരണമെല്ലാം സത്തുകളകതാരിൽ വിഷയങ്ങളെയെല്ലാം നി
ത്യവുമനൎത്ഥമെന്നുറച്ചുകണ്ടീടിനാർ ഗൎഭസ്ഥനായജീവന്തന്നുടെദുഃഖങ്ങ
ൾകെ ളെപ്പൊഴുംവീണ്മത്രാദികൊണ്ടുള്ളപീഡകൊണ്ടും മാതുരാഹാരാദൊ
ഷംകൊണ്ടുമുണ്ടാകുന്നൊരു വെദനകൾക്കുമവസാനമില്ലറികനീ മാതാ
വിന്നുദരത്തിലിരുന്നൂനിരൂപിക്കും ചെതസിമുന്നം കഴിഞ്ഞൊരുജന്മ
ങ്ങളെല്ലാം ജനിച്ചാലിനിയൊരുകൎമ്മവും ചെയ്യുന്നീല മനസ്സിൽ മുകുന്ദ
നെദ്ധ്യാനിക്കുന്നതെയുള്ളൂ വ്യസനത്തൊടുമൊരൊന്നൊൎത്തുകൊണ്ടിരിക്കു
മ്പൊൾ പ്രസവവായുബലത്താലധൊമുഖനായെ എതൊരുമാൎഗ്ഗത്തൂ
ടെനിൎഗ്ഗമിക്കാവിതെന്നു വെദനയൊടും പരിഭ്രമിച്ചീടുന്നകാലം മാതാ
വിന്മൂത്രദ്വാരത്തൂടെസങ്കടത്തൊടു മാധിപൂണ്ടാശുപുറത്താമ്മാറുപുറപ്പെ
ടും അന്നെരംമുന്നമുണ്ടായിരുന്നസ്മരണവും നന്നായിമറന്നുടൻ കരഞ്ഞു
തുടങ്ങീടും മലമൂത്രാദികളും പിരണ്ടുകിടന്നീടും പലവുമശക്യമാകുന്നമാ
ക്ഷികകളാം ജന്തുക്കൾകടീക്കുമ്പൊൾ വെദനാസഹിയാങ്ങും സന്താപം
പെരുതായി നിശ്ചെഷ്ടശരീരനാ യിഷ്ടമായതുചെയ്തുകൊള്ളുവാനരുതാ
ഞ്ഞു മൊട്ടുമെപറഞ്ഞുകൊൾവാനരുതാങ്ങും നൂനം മെല്ലവെവളൎന്നൊട്ടു
നടന്നുതുടങ്ങുമ്പൊൾ അല്ലൽ പൂണ്ടഭീഷ്ടമായുള്ളവലഭിയാങ്ങും ദന്തൊല്പാ
ടനംകൊണ്ടുംകൎണ്ണവെധാദികൊണ്ടു മെന്തെല്ലാംദുഃഖംവിദ്യാഭ്യാസവൈഷ
മ്യംകൊണ്ടും യൌവനം പ്രാപിച്ചൊരൊവിഷയങ്ങളിലെല്ലാം ദുൎവ്വാരമാ
യമൊഹം പൂണ്ടുദുഃഖിച്ചുമെറ്റം വാൎദ്ധക്യദുഃഖമെന്തുചൊല്ലാവതല്ലയെതും
നെത്രശ്രൊത്രാദികരണങ്ങളും ശക്തികെട്ടു നിത്യകൎമ്മാദികളും വഴിയെചെ
യ്തുകൂട ബുദ്ധിയും പരവശമായ്ചമഞ്ഞീടുമെറ്റം ഇത്തരം ജന്മദുഃഖം പറ
യാമല്ലയെതു മെത്രെയും വൈരാഗ്യവും ഭവിക്കുമവയൊൎത്താൽ ബൊധ
മുള്ളവൻ ദെഹംഹെയമെന്നുറക്കയാൽ ചെതസീപുനരഹമ്മതിയുമുപെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/37&oldid=180568" എന്ന താളിൽനിന്ന് ശേഖരിച്ചത്