താൾ:CiXIV146 2.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൧ —

പ്രിയ രക്ഷിതാവ് ശരീരത്തെ ബലി കഴിച്ചും രക്ത
ത്തെ ഒഴിച്ചും കൊണ്ട്, എനിക്കും സൎവ്വലോകത്തിന്നും
പാപത്തെ ഇല്ലാതാക്കി, നിത്യ രക്ഷയെ സമ്പാദിച്ചു
കൊള്ളുമ്പോൾ, എത്ര എല്ലാം കഷ്ടിച്ചും അദ്ധ്വാനി
ച്ചും ഇരിക്കുന്നു എന്നു നന്ന വിചാരിച്ചു കൊള്ളേ
ണ്ടതു.

൭൩.) ചോ. ഈ ബലിമരണത്തെ ധ്യാനിച്ചു പ്രസ്താവിക്കുന്ന
തിന്റെ ഫലം എന്തു?
ഉ. കൎത്താവായ യേശുവിന്നു എന്റെ പാപങ്ങ
ളാൽ അതി ക്രൂരവേദനകളും കൈപ്പുള്ള മരണവും
സംഭവിച്ചതുകൊണ്ടു, ഞാൻ പാപത്തിൽ രസിക്കാ
തെ, അതിനെ അശേഷം ഒഴിച്ചു മണ്ടിപ്പോകയും,
എന്നെ ഉദ്ധരിച്ച രക്ഷിതാവിന്റെ ആളായിട്ടു കേ
വലം അവന്റെ ബഹുമാനത്തിന്നായി ജീവിക്കയും
കഷ്ടപ്പെടുകയും മരിക്കയും ചെയ്യേണ്ടതു. എന്നാൽ
എന്റെ അന്ത്യനേരത്തിൽ ഭയം കൂടാതെ, തേറിക്കൊ
ണ്ടു, കൎത്താവായ യേശുവെ, നിണക്കായി ഞാൻ
ജീവിക്കുന്നു, നിണക്കു കഷ്ടപ്പെടുന്നു, നിണക്കു മരി
ക്കുന്നു, ചത്തും ഉയിൎത്തും നിണക്കുള്ളവനാകുന്നു. യേ
ശുവെ, എന്നേക്കും എന്നെ രക്ഷിക്കേണമെ! എ
ന്നെ പറയുമാറാവു, ആമേൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/23&oldid=183120" എന്ന താളിൽനിന്ന് ശേഖരിച്ചത്