താൾ:CiXIV146 2.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨ —

൩൯.) ചോ. വിശുദ്ധാത്മാവും കൂടെ നീ വിശ്വസിക്കേണ്ടുന്ന
സത്യദൈവം തന്നെയൊ?
ഉ. അതെ, വേദപുസ്തകത്തിൽ അവനു ദൈവ
നാമങ്ങൾ ദൈവഗുണങ്ങൾ ദൈവക്രിയകൾ ദൈ
വമാനം ഇവ എല്ലാം കൊള്ളുന്നപ്രകാരം കാണ്മാൻ
ഉണ്ടു, (അപോ. ൫, ൩. ൧ കൊരി. ൨, ൧൦. രോമ. ൧൫,
൧൩. മത്ത. ൧൨, ൩൧.)

൪൦.) ചോ. ഇങ്ങിനെ നീ വായികൊണ്ടു ഏറ്റുപറയുന്നത് എ
ല്ലാം ഹൃദയം കൊണ്ടും വിശ്വസിച്ചാൽ, ഈ വിശ്വാസത്തിന്റെ ഫലം
എന്താകുന്നു?
ഉ. ഈ വിശ്വാസത്തെ ദൈവം കണ്ടു യേശു
ക്രിസ്തൻ നിമിത്തം എന്നെ നല്ലവനും വിശുദ്ധനും
എന്നെണ്ണിക്കൊള്ളുന്നത അല്ലാതെ, പ്രാൎത്ഥിപ്പാനും
ദൈവത്തെ അബ്ബാ പിതാവെ എന്നു വിളിപ്പാനും
അവന്റെ കല്പനകളിൻപ്രകാരം നടപ്പാനും വിശു
ദ്ധാത്മാവ് എനിക്കു നല്കപ്പെടുന്നത് തന്നെ ഫലം
ആകുന്നതു.

൪൧.) ചോ. വിശ്വാസത്തിന്റെ ഒന്നാം ഫലം എന്തു?
ഉ. എന്റെ നീതീകരണമത്രെ. ദൈവം എന്റെ
പാപങ്ങളെ ക്ഷമിച്ചു വിട്ടു, ക്രിസ്തന്റെ നീതിയെ
എനിക്ക് കണക്കിട്ടു, അതു ഹേതുവായി സകല കരു
ണകളെയും പറഞ്ഞു തരുന്നതു തന്നെ.

൪൨.) ചോ. വിശുദ്ധീകരണം എന്നും പുതുക്കം എന്നും ഉള്ള
രണ്ടാം ഫലം വിശ്വാസത്തിൽനിന്നു ജനിക്കുന്നില്ലയോ?
ഉ. ജനിക്കുന്നു, ഞാൻ കുട്ടിയായി പ്രാൎത്ഥിപ്പാനും
ദൈവയോഗ്യമായി നടപ്പാനും തക്കവണ്ണം വിശ്വാ
സത്താൽ മേല്ക്കുമേൽ വിശുദ്ധാത്മാവ് തന്നെ എനി
ക്ക് കിട്ടുന്നുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/14&oldid=183111" എന്ന താളിൽനിന്ന് ശേഖരിച്ചത്