താൾ:CiXIV146 2.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮ —

ഉ. ജന്മപാപം, ക്രിയാപാപം ഇങ്ങിനെ രണ്ടു
വിധമായിരിക്കുന്നു.

൨൨.) ചോ. ജന്മപാപം എന്നത് എന്തു?
ഉ. മാനുഷസ്വഭാവത്തിന്നു ജനനം മുതലുള്ള
കേടും, ദോഷത്തിലേക്ക് ചായുന്ന ഇച്ഛയും തന്നെ.
(യോഹ. ൩, ൬.)ജഡത്തിൽനിന്നു ജനിച്ചത് ജഡം
ആകുന്നു.

൨൩.) ചോ. ക്രിയാപാപം എന്നത് എന്തു?
ഉ. ജന്മപാപത്തിൽനിന്നു ജനിക്കുന്ന ഓരോരൊ
വിചാരമോഹങ്ങളും പുറമെ ഉള്ള ഭാവങ്ങൾ, വാക്കു
കൾ, കൎമ്മങ്ങൾ മുതലായവയും എല്ലാം തന്നെ. (മത്ത.
൧൫, ൧൯.) ദുശ്ചിന്തകൾ, കുലകൾ, വ്യഭിചാരങ്ങൾ,
പുലയാട്ടുകൾ, മോഷണങ്ങൾ, കള്ളസ്സാക്ഷികൾ,
ദൂഷണങ്ങൾ ഇവ ഹൃദയത്തിൽനിന്നു പുറപ്പെട്ടു
വരുന്നു.

൨൪.) ചോ. ഗുണം ചെയ്യാതിരിക്കുന്നതും ദോഷം തന്നെയോ?
ഉ. ഉവ്വ, ദോഷത്തെ വെറുക്കേണം എന്നു തന്നെ
അല്ല, ഗുണം ചെയ്യേണം എന്നും കൂടെ ദൈവ
കല്പന ആകുന്നുവല്ലൊ. (യാക്കോ. ൪, ൧൭) നല്ലതു
ചെയ്വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാ
പം ആകുന്നു.

൨൫.) ചോ. ക്രിയാപാപങ്ങൾ എത്ര വിധമാകുന്നു?
ഉ. ബലഹീനതയാലെ പാപം, മനഃപൂൎവ്വത്താ
ലെ പാപം ഇങ്ങിനെ രണ്ടു വിധമാകുന്നു.

൨൬.) ചോ. ബലഹീനതയാലെ പാപം ഏതുപ്രകാരമുള്ളതു?
ഉ. വിശ്വാസി മനസ്സോടെ പാപം ചെയ്യാതെ,
അറിയായ്മയാലും, കരുതായ്കയാലും ഒരു തെറ്റിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/10&oldid=183107" എന്ന താളിൽനിന്ന് ശേഖരിച്ചത്