൭൪
ന്ന ദയയോട പറഞ്ഞു. അതിന്ന അവൾ ഉത്തര
മായിട്ട മദാമ്മെ! ഇന്ന ഞാൻ ഉന്നും ഭക്ഷിക്കയു
ണ്ടായിട്ടില്ല. ഉച്ച കഴിഞ്ഞശേഷം ഞാൻ ഫുൽമോ
നിയോട രണ്ട പൈസാ ഇരന്ന വാങ്ങിച്ച ആപൈ
സാകൊണ്ട കുറെ മീൻ വാങ്ങിച്ച കഴുകി വൈകീട്ട
കറി വെക്കെണമെന്ന നിശ്ചയിച്ച ആ കാണുന്ന
കൊട്ടയിൽ വെച്ചു. അപ്പോൾ എന്റെ ഭൎത്താവ മ
റ്റ രണ്ട മൂന്നപേരോട കൂടെ കുട്ടിച്ചും കൊണ്ട വന്ന
ഭക്ഷണം തയ്യാറാകൊ? എന്ന ചോദിച്ചു. അതിന്ന
ഞാൻ ഉത്തരമായിട്ട, നാലുമണിക്ക ഭക്ഷണം പ
തിവുണ്ടൊ? അത തന്നെയുമല്ല, ഭക്ഷണക്കാൎയ്യം
ചോദിക്കുന്നതിന ഞാൻ ചിലവിന വല്ലതും എ
ന്റെ കയ്യിൽ തന്നിട്ടുണ്ടൊ? എന്ന ചോദുച്ചു. ഉടനെ
അവൻ എന്നോട, ഏതെങ്കിലും നീ നിന്റെ തനത
കാൎയ്യം കരുതിയല്ലൊ. അതകൊണ്ട ൟ മീൻ ഞാൻ
നിനക്ക ഉപകാരമാക്കി തീൎക്കയില്ല എന്ന പറഞ്ഞ,
ആ മീൻ കൊട്ട എടുത്ത എച്ചിൽ കുഴിയിൽ കുടഞ്ഞു
കളഞ്ഞു. പിന്നീട കൂട്ടുകാരോട, സ്നേഹിതന്മാരെ, വ
രുകിൻ; നമുക്ക പോകാം. നമ്മുടെ കയ്യിൽ വളരെ
പൈസായുള്ളതകൊണ്ട, ഇവൾ ഭക്ഷണം തന്നി
ല്ല എങ്കിലും തരുന്നവരണ്ട, അവരെ നാം അറിക
യും ചെയ്യുമല്ലൊ എന്ന പറഞ്ഞ എന്നെ അടിച്ചും
വെച്ച പ്പൊകയും ചെയ്തു എന്ന പറഞ്ഞു. ഇത അ
വൾ പറഞ്ഞ ഉടനെ ഞാൻ അവളോട, അവൻ
എച്ചിൽകുഴിയിൽ മീൻ കുടഞ്ഞുകളഞ്ഞപ്പോൾ നീ
അവനോട ഒന്നും പറഞ്ഞില്ലയൊ? എന്ന ചോദിച്ചു.
അതിന്ന അവൾ പറഞ്ഞു, ഉവ്വ മദാമ്മെ, ഞാൻ വ
ളരെ അധിക്ഷേപവാക്കുകൾ പറഞ്ഞു. ഇങ്ങിനെ
ചെയ്താൽ സമ്മതിക്കുന്നത ആര? ഒന്നും ഇല്ലാത്ത
പ്പോൾ ഞാൻ എന്തെങ്കിലും ഉണ്ടാക്കികൊടുത്താൽ
അത സന്തോഷത്തോടെ ഭക്ഷിക്കും. എന്നാൽ എ