താൾ:CiXIV138.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ മേല്പറഞ്ഞ സ്ഥലത്ത എത്തിയതിന്റെ
ശേഷം, എന്റെ സ്നേഹിതന്മാരായിട്ട ഉത്തമന്മാരാ
യവരെ തെരിഞ്ഞെടുക്കണമെന്ന നിശ്ചയിച്ച,
ആദ്യം തന്നെ അവിടത്തെ മിശിയോനരിയെയും
അയാളുടെ ഭാൎയ്യയെയും ചെന്നകണ്ടു, അവരോട,
ദൈവഭയവും ഭക്തിയും ഉണ്ണവർ ഇവിടെ ആരുള്ളു
എന്ന, താല്പൎയ്യമായിട്ട ചോദിച്ചപ്പോൾ, അയ്യൊ! ഇ
വിടെയുള്ള വെള്ളക്കാരിൽ മാൎഗ്ഗത്തെക്കുറിച്ച അല്പ
മെങ്കിലും താല്പൎയ്യമുള്ള ഒന്നൊരണ്ടൊപേർ മാത്രമെ
യുള്ളൂ. ശേഷമ്പേരുടെ ഹൃദയങ്ങൾ ലോകകാൎയ്യങ്ങ
ളിലും അതിലെ കൌതുകങ്ങളിലും മുങ്ങിക്കിടക്കുന്നു.
എന്നാൽ ഇവിടെ കൊള്ളാകുന്ന ഒരു ചെറിയ നാ
ട്ടുക്രിസ്ത്യാനിസഭയുണ്ട. അതിൽ ചിലർ തങ്ങൾ അ
നുസരിച്ചിരിക്കുന്ന മാൎഗ്ഗത്തിന്ന സാക്ഷാൽ അല
ങ്കാരങ്ങൾ ആകുന്നു എന്ന പറഞ്ഞു. ഇതു കേട്ട ഉട
നെ ൟ കൊള്ളാകുന്ന ജനങ്ങലെക്കുരിച്ച വളരെ കാ
ൎയ്യങ്ങളെ ചോദിച്ചറിഞ്ഞിട്ട കഴിയുമെന്നുണ്ടായിരു
ന്നാൽ അവരുടെ ഗ്രാമത്തിലേക്ക വേഗത്തിൽചെ
ന്ന അവരെ കാണണമെന്ന നിശ്ചയിച്ചും കൊ
ണ്ട, മിശിയോനരിയുടെ വീട്ടിൽനിന്ന ഞാൻ പോ
യി.

ഇത ഉണ്ടായി കുറെ നാൾ കഴിഞ്ഞശേഷം, എ
ന്റെ ഭൎത്താവ ഒരു ദിക്കിൽ അത്യാവശ്യജോലിയാ
യിട്ട പോകയാൽ അന്ന വൈകുന്നേരം ഇനിക്ക
തനിച്ചിരിപ്പാൻ മനസ്സില്ലാതെ നാട്ടുക്രിസ്ത്യാനിക
ളെ കാണ്മാൻ പോകുന്നതിന്ന ഇപ്പോൾ നല്ല സമ
യം എന്ന തോന്നീട്ട, അവരിൽ ചിലരുമായി അറി
മുഖംപിടിപ്പാൻ ഒരു ശിപായിയെ കൂട്ടിക്കൊണ്ട ഞാ
ൻ കാൽനടെക്ക പുറപ്പെട്ടു.

ആ നാട്ടുക്രിസ്ത്യാനികൾ പാൎത്തഗ്രാമം എന്റെ
വീട്ടിൽനിന്ന ഒരുമൈൽ ദൂരെ ആയിരുന്നതിനാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/8&oldid=179989" എന്ന താളിൽനിന്ന് ശേഖരിച്ചത്