താൾ:CiXIV138.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

രുന്നു എന്ന പറയാം. എന്നാൽ ചീവൎത്തനം പ്ര
സവിച്ച കഴിഞ്ഞ ഉടനെ അവിടെ ഇരുന്നവരും
പ്രത്യേകം ചീവൎത്തനവും ഇനിക്ക വളരെ ആശീ
ൎവാദങ്ങൾ ചെയ്തു. എന്നാൽ മഹത്വം ദൈവത്തിന
കൊടുത്ത നന്ദിയായിരിപ്പാൻ ഞാൻ ചീവൎത്തന
ത്തോട പറഞ്ഞു. അപ്പോൾ പിറന്ന വീണ കുഞ്ഞി
ന്റെ അമ്മൂമ്മയും കുഞ്ഞിനെ മടിയിൽ വെച്ചകൊ
ണ്ട, അതിന്റെ അപ്പൻ മരിച്ചപോയ വസ്തുത പ
റഞ്ഞ പ്രലാപിച്ചും കൊണ്ട, ഞങ്ങളുടെ അപ്പനും അ
മ്മയും രക്ഷകാരിയും നിങ്ങൾ ആകുന്നു എന്ന പ
റഞ്ഞു.

അന്നേരം അവിടെ വളരെ സ്ത്രീകൾ ഉണ്ടായിരു
ന്നതിനാൽ അവരുടെ അനേക മൂഢഭക്തിയെ കു
റിച്ച ഞാൻ അല്പം സംസാരിച്ചു. ഒന്നാമത തന്നെ
ഞാൻ അവരോട പറഞ്ഞു, നിങ്ങൾ നിങ്ങളുടെ മൂ
ഢഭക്തികൊണ്ട ദൈവത്തെ അപമാനിക്കയാകു
ന്നു. നിങ്ങളുടെ ജീവൻ ദൈവത്തിന്റെ കൈകളി
ൽ ഇരിക്കുന്നു എന്നും, അവന്റെ തിരു ഇഷ്ടത്തി
ൻ പ്രകാരം എന്തെങ്കിലും ചെയ്യാമെന്നും, നിങ്ങളു
ടെ നാവകൊൺറ്റ നിങ്ങൾ അനുസരിച്ച പറയുന്നു
എങ്കിലും തള്ളയും കുഞ്ഞുമായ രൺറ്റ പേരുടെ വില
യേറിയ ജീവൻ, ഉപദ്രവിപ്പാൻ വഹിയാത്ത പ
ക്ഷിയായ മൂങ്ങായുടെ അധികാരത്തിൽ ഇരിക്കു
ന്നു എന്നും, ആ പക്ഷിക്ക ബോധിച്ച പ്രകാരം
അവരുടെ ജീവനെ എടുപ്പാനും കൊടുപ്പാനും കഴി
യുമെന്നും നിങ്ങളിൽ ചിലർ വിചാരിച്ചുവല്ലൊ. മ
റ്റ ചിലർ, കളിയും പിടിച്ചുപറിക്കാരിയുമായ ഒരു
ദുഷ്ട കിഴവിക്ക ജീവന്നും മരനത്തിന്നും അധിക്കാര
മുണ്ടെന്ന പറഞ്ഞ അവളെ വിശ്വൈകനാഥനാ
ക്കിയല്ലൊ. ഇപ്രകാരമുള്ള മൂഢഭക്തികൾ തീരെ ഭോ
ഷത്വമായിട്ടുള്ളതാകുന്നു എന്ന ഇന്ന നിങ്ങൾ ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/64&oldid=180052" എന്ന താളിൽനിന്ന് ശേഖരിച്ചത്