താൾ:CiXIV138.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

രു മൊന്തയിൽ കുറെ വെള്ളം ഞാൻ പിടിച്ച കൊ
ടുത്തു. അവൻ നന്നാ കുടിച്ച അല്പം ആശ്വാസപ്പെ
ടുകയും ചെയ്തു. കുറെ നേരം കഴിഞ്ഞപ്പോൾ അവ
ൻ കണ്ണുതുറന്ന ചീവൎത്തനം എവിടെ? എന്ന ചോ
ദിച്ചു. അന്നേരത്തെ കുഴപ്പം കൊണ്ട ഇനിക്ക ത
ന്നെയും അവളെ പറ്റി ഓൎമ്മചെന്നില്ല. എങ്കിലും
അന്നേരം ഞാൻ കിഴവിയോട, നിന്റെ മരുമകൾ
എവിടെ? എപ്പോൾ അവൾ ഇവിറെ ഇല്ലാത്തരു
ബഹു ആശ്ചൎയ്യം തന്നെ. ഇങ്ങിനെയുള്ള സമയ
ത്ത അവൾ അവളുടെ ഭൎത്താവിന്റെ അരികെ ഇ
രിക്കേണ്ടുന്നതാകുന്നു നിശ്ചയം എന്ന പറഞ്ഞപ്പോ
ൾ കിഴവി ഉത്തരമായിട്ട, അവൾ ഇവിടെ നിന്ന
പോയിട്ട പത്ത വിനാഴികയായി. എന്റെ മകനു
മായിട്ട കണ്ട സംസാരിക്കുന്നതിന ഫുൽമോനിയെ
വിളിച്ച കൊണ്ടുവരുവാൻ അവൾ പോകയായി
രുന്നു. ഇപ്പോൾ തന്നെ അവർ ഇരുവരും വരുമെ
ന്ന തോന്നുന്നു. ഉടനെ അവൾ പറഞ്ഞ പ്രകാരം
തന്നെ അവർ വരികയും ച്യ്തു. ഫുൽമോനി, ചാ
കാറായി കിടക്കുന്ന ആളിന്റെ അരികെ ഓടി ചെ
ന്നപ്പോൾ കരഞ്ഞ പോയി. അവർ തമ്മിൽ ഉ
ണ്ടായിരുന്ന മുഷിച്ചിൽ എല്ലാം മാറിപ്പോയി. അ
വൾ തന്റെ കൈ അവന്റെ തലയിൽ കീഴിട്ട
അവന്റെ തലയെ അല്പം പൊക്കി വെച്ച ശേ
ഷം അയ്യൊ! അയ്യൊ! മോശയെ, നീ കുഞ്ഞാ
യിരുന്നപ്പോൾ ഞാൻ നിന്നെ എടുത്തകൊണ്ട ന
ടക്കയും നീ എന്നെ അമ്മെ എന്ന വിളിച്ചും കൊ
ണ്ട എന്റെ വീട്ടിൽ വന്ന പലഹാരം തിന്നുകയും
ചെയ്തിട്ടുണ്ട. എന്റെ ചെറുക്കാ, ഇപ്പോൾ നിനക്ക
സംഭവിച്ചത എന്ത? മോശയെ, നീ കൎത്താവായ
യേശുവിൽ പൂൎണ്ണഹൃദയത്തോടെ വിശ്വസിക്ക; നീ
നരകത്തിൽ മുങ്ങിപ്പോകുന്നു എങ്കിലും നിന്നെ ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/53&oldid=180039" എന്ന താളിൽനിന്ന് ശേഖരിച്ചത്