താൾ:CiXIV138.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

രുവാൻ തക്കവണ്ണമുള്ള കാൎയ്യങ്ങൾ കണ്ട കേട്ടത
കൊണ്ട ഇനിക്ക ബഹുദുഃഖം ഉണ്ടായി. അവിടെയു
ള്ള എല്ലാവീടുകളിലും ദൈവത്തിന്നായി ഒരു ആല
യം കാണുന്നതവരെ ഞാൻ അടങ്ങി പാൎക്കാതെ ക
ഴിയുന്ന സാഹസം ചെയ്യത്തക്കവണ്ണം ദൈവാത്മാ
വ എന്നെ ഉദ്യോഗിപ്പിക്കയും ആത്മാക്കളോടുള്ള
അത്യന്തസ്നേഹം ഉണ്ടാകയും ചെയ്യെണമെന്ന ഞാ
ൻ താല്പൎയ്യത്തോടെ അപേക്ഷിച്ചു. ഞാൻ വീട്ടിൽ
ചെന്ന കുറെ ആശ്വസിച്ചതിന്റെ ശേഷം എന്റെ
മഹമ്മദക്കാരി ആയയെ വിളിച്ച, അവളോട ചീവ
ൎത്തനത്തിന്റെ കഖയാകട്ടെ, സാറ എനാ പേരായ
ആയയുടെ കഥയാകട്ടെ, ഒന്നും തന്നെ വിട്ടുകളയാ
തെ, ഞാൻ പൊയ ഇടത്ത ഉണ്ടായ സംഗതിയും
സംഭാഷണവും മുഴുവൻ വിവരംവിവരമായി പ
റഞ്ഞ കേൾപ്പിച്ചപ്പോൾ, അവൾക്ക ബഹു സ
ന്തോഷം തോന്നി, അമ്മെ, ഇനിയത്തെ തവണ
പോകുമ്പോൾ എന്നെ കൂടെ കൊണ്ടുപോകെണമെ
ന്ന അപേക്ഷിച്ചു. അങ്ങിനെ തന്നെ ചെയ്യാമെന്ന
ഞാൻ പറഞ്ഞുംവെച്ച ഉറക്കത്തിന്ന പോയി. അ
ന്നേരം ത്സടുതിയായിട്ട ഒരു കോടുങ്കാറ്റ അടിക്കയാ
ൽ എന്റെ ഭൎത്താവിന്ന എന്ത വന്നേക്കുനെമ്മ വി
ചാരിച്ച ഭയം തോന്നി. ഉടനെ സാറാ അവളുടെ
അമ്മെക്ക പറഞ്ഞു കൊടുത്ത ആ മനോഹരമായ
വേദവാക്യത്തെ ഞാൻ ഓൎത്ത കിടന്ന ഉറങ്ങുകയും
ചെയ്തു

൨ാം അദ്ധ്യായം.

മുമ്പിലത്തെ അദ്ധ്യായത്തിൽ പറഞ്ഞ സംഗതി
കൾ ഉണ്ടായി പത്തദിവസം കഴിഞ്ഞശേഷം, ഫു
ൽമോനിയുടെ വീട്ടിൽ വീണ്ടും പോകെണമെന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/25&oldid=180008" എന്ന താളിൽനിന്ന് ശേഖരിച്ചത്