താൾ:CiXIV138.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൯

ഖിയായിട്ട ഇവിടങ്ങളിൽനിന്ന ഒരു ക്രിസ്ത്യാനി
പെണ്ണിനെ എടുക്കാമെന്ന എന്റെ യജമാനസ്ത്രീ
പറഞ്ഞിട്ടുണ്ട. മദാമ്മെ! പെണ്പൈതങ്ങളെ വിട്ടിന
വെളിയിൽ അയക്കാതെ പുരെക്കകത്ത ഇട്ട അടെ
ക്കണമെന്ന ൟ ദിക്കുവാസികൾ പറയുന്നു; എ
ന്നാൽ ഹൃദയത്തിനുള്ള പൂട്ടപോലെ ബലമായ പൂ
ട്ടും സുകൃതത്തിന്ന സ്നേഹത്തെപോലെ ഉറെപ്പുള്ള
കാവലും ക്രിസ്തുവിനെ ആയുധവൎഗ്ഗങ്ങളോട ശരി
യായിട്ടുള്ള ആയുധങ്ങളും ഇല്ല. സാത്താന്റെ വ
ശീകരങ്ങൾക്ക ചെവികൊടുക്കരുത എന്ന നാം നി
ശ്ചയിച്ചാൽ അവൻ നമ്മെ വിട്ട ഓടിപോകും എ
ന്ന പറഞ്ഞു. ഉടനെ ഞാൻ ഉത്തരമായിട്ട, സാറാ
യെ! നീ പറഞ്ഞത ശരിതന്നെ. ക്രിസ്ത്യാനിസ്ത്രീക
ൾക്ക ജനങ്ങളോട സംസൎഗ്ഗം വേണമെന്ന ഇനിക്ക
തോന്നുന്നു; അവർ അന്യപുരുഷന്മാരുടെ കൂട്ടത്തിൽ
ഒരു നാഴിക പോലും ഇരിക്കുന്നതിന അവരുടെ ഭ
ൎത്താക്കന്മാൎക്ക വിശ്വാസം പോരാ എന്ന അവർ അ
റിഞ്ഞാൽ അവൎക്കും അവരുടെ ഭൎത്താക്കന്മാൎക്കും വേ
ണ്ടുന്ന അന്യോന്യസ്നേഹവും വിശ്വാസവും കുറയു
ന്നതിന ഇടയുണ്ട: ഭാൎയ്യെക്ക സൂക്ഷ്മക്കുറവും വരു
മെന്ന ഇനിക്ക തോന്നുന്നു. എങ്ങിനെയെന്നാൽ
ഞാൻ സുകൃത്തോടെ ഏറിയനാൾ ഇരുന്നത എ
ന്റെ ഭൎത്താവിന അറിയാം, എന്നിട്ടും അവന്ന എ
ന്നെ വിശ്വാസം പോരായല്ലൊ; എനിമേലാൽ അ
വനെ ഇഷ്ടപ്പെടുത്തുവാൻ ശ്രമിക്കുന്നു എങ്കിലും
ഫലം എന്തുള്ളു; എന്നിങ്ങനെ അവൾ വിചാരിക്കു
മായിരിക്കും വിശേഷിച്ചും പുരുഷന്മാരോട അല്പം
എങ്കിലും സഹവാസം ഉണ്ടായാൽ അതിനാൽ അ
റിവും ബോധവും വൎധിക്കുന്നതിന ഇടയുണ്ട; ന
മ്മുടെ എല്ലാവരുടെയും മാതാവായ ഹവ്വായെ സൃ
ഷ്ടിച്ചപ്പോൾ, മനുഷ്യന ശുശ്രൂഷ ചെയ്യുന്നതിനുംP

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/175&oldid=180171" എന്ന താളിൽനിന്ന് ശേഖരിച്ചത്