താൾ:CiXIV138.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

സം ഞാൻ ഇസ്രായേലിലും കണ്ടില്ല. പിന്നെയും
ഞാൻ നിങ്ങളോട പറയുന്നു, പലർ കിഴക്കുനിന്നും
പടിഞ്ഞാറുനിന്നും വന്ന അബ്രഹാമിനോടും ഇസ്‌ഹാ
ക്കിനോടും യാക്കോബിനോടും കൂടെ സ്വൎഗ്ഗരാജ്യത്തി
ൽ ഇരിക്കും എന്നാൽ രാജ്യത്തിന്റെ പുത്രന്മാരൊ പു
റത്ത തള്ളപ്പെടും താനും. "മത്തായി ൮ അ.൧൦ വാ.

൭ാം അദ്ധ്യായം

മുമ്പിലത്തെ അദ്ധ്യായത്തിൽ പറഞ്ഞ കണ്ഠത്വ
മായ സംഗതികൾ കണ്ടതകൊണ്ട കുറെദിവസ
ത്തേക്ക ഇനിക്ക ബഹു സൌഖ്യക്കേടാകയാൽ ഗ്രാ
മത്തിലുള്ള എന്റെ സ്നേഹിതന്മാരെ ചെന്ന കാണ്മാ
ൻ വഹിയായിരുന്നു എങ്കിലും മാൎഗ്ഗകാൎയ്യത്തെകുറി
ച്ച ഞാൻ ആയയുമായിട്ട വളരെ വിശിഷ്ടമായ
സംഭാഷണങ്ങൾ കഴിച്ചു. അവൾ ഏറിയനാളായി
എന്നെ വിശ്വാസത്തോടെ സേവിച്ചതിനാൽ ഇനി
ക്ക അവളോട ബഹു സ്നേഹമായിരുന്നു. എന്നാൽ
ഇപ്പോഴൊ, ഞാൻ വിശ്വസിക്കുന്ന അനുഗ്രഹിക്ക
പ്പെട്ട കൎത്താവിൽതന്നെ അവളും വിശ്വസിക്കയും,
ഞാൻ അനുഭവിപ്പാൻ പോകുന്ന മഹത്തായുള്ള
അവകാശത്തിന അവളും ഓഹരിക്കാരി ആകുവാൻ
പോകുകയും ചെയ്യുന്നു എന്ന കണ്ടതിനാൽ അവളോടു
ള്ള എന്റെ സ്നേഹം മുമ്പിലത്തേതിലും അധികം വ
ൎദ്ധിച്ചു. അവൾ ഒരു ദൂരദേശത്തിൽനിന്ന വന്നവളാ
കയാൽ അപ്പോൾ ഞങ്ങൾ പാൎത്തിരുന്ന ദിക്കിൽ അ
വൾക്ക സംബന്ധക്കാർ ആരുംതന്നെ ഇല്ലാഞ്ഞു. അ
വൾ ഒരു വിധവയും പ്രസവിച്ചിട്ടില്ലാത്തവളും ആ
യൊരുന്നു; അതകൊണ്ട പരമായിയെപോലെ ഏറി
യനാൾ സ്നേഹിച്ചുവന്ന സ്നേഹിതന്മാരെ വിട്ട പി
രിയെണമല്ലൊ എന്നുള്ള ദുഃഖം അവൾക്ക വിചാരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/124&oldid=180117" എന്ന താളിൽനിന്ന് ശേഖരിച്ചത്