താൾ:CiXIV137.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

ആക്കമായി. വെടർ ഓരൊ മരങ്ങളുടെയും പൊന്തകളുടെയും പിന്നിൽ
തങ്ങളുടെ ശരീരത്തെ മറച്ചാണ് നിന്നിരുന്നത; അതകൊണ്ടും, സ്വതെ
കറുത്ത അവരുടെ ശരീരം മിക്കതും നഗ്നമായിരുന്നതിനാലും, ശത്രുക്കൾ
വെടരുടെ ഉപായം മനസ്സിലാക്കാതെ അവരുടെ വളരെ അരികത്ത,
എത്തി. എത്തെണ്ട താമസമെയുണ്ടായുള്ളു; അപ്പൊഴെക്ക, കാട്ടിൽ
ഒളിഞ്ഞിരുന്നീരുന്ന വെടർ ഒന്നായി എഴുനീറ്റ, അതി വിദഗ്ദ്ധത
യൊടുകൂടി ശത്രുസൈന്യത്തിന്മെൽ, കഠിനമായ അമ്പുമാരി തുടരെ,
തുടരെ തൂകി. ഒട്ടും ഓൎക്കാതെ ഇങ്ങിനെ ഒരു അടി കിട്ടിയപ്പൊൾ,
ഹുങ്കാരത്തെടുകൂടി പൊയിരുന്ന ആ സൈന്യത്തിന്റെ ദ്രുതഗതി,
പൊടുന്നനവെ നിന്ന, അല്പം നെരം പരിഭ്രമിക്കുകയാൽ, വെടന്മാരുടെ
ഇടവിടാതെയുള്ള അസ്ത്രപ്രയൊഗം, കൊണ്ട, അതിന്ന വലിയ നാശം
സംഭവിച്ചു. ശത്രുസൈന്യത്തിൽ വില്ലാളികൾ ഇല്ലാതിരുന്നതിനാൽ,
സെനാപതി വെടരൊട യാതൊന്നും പകരം ചെയ്വാൻ ശ്രമിക്കാതെ,
ശെഷിച്ച സൈന്യത്തെ വെഗത്തിൽ മുന്നൊട്ടനടത്തി, യുവരാജാവിന്റെ
വ്യൂഹത്തൊടടുപ്പിച്ചു. അപ്പൊൾ വെടൎക്ക എയ്യുവാൻ തരമില്ലാതായി.
നിരന്ന സ്ഥലത്തെക്കിറങ്ങി കുന്തളെശന്റെ കുതിരപ്പടയൊട നെരിടു
വാൻ കുതിരയില്ലാത്തതിനാൽ വെടൎക്ക സാമർൎത്ഥ്യവും പൊരാ. ആക
യാൽ അവർ യുവരാജാവിന്ന കഴിയുന്ന സഹായം ചെയ്വാൻ വെണ്ടി
കീഴ്പെട്ട ഇറങ്ങി, ആ സൈന്യത്തൊട ചെരുകയും ചെയ്തു. അതിന്നിട
യിൽ അഘൊരനാഥനും യുവരാജാവിന്റെ രക്ഷിക്ക തന്റെ സ്ഥാനം
വിട്ട ഓടി എത്തി. ആകാരദാരുണനായ അദ്ദെഹത്തിന്റെ ഉന്നത
ഘൊണംകൊണ്ട ശൊഭിതമായ മുഖം എല്ലാറ്റിന്റെയും മീതെ പൊങ്ങി
കാണുമാറായപ്പൊഴെക്ക, യുവരാജാവിന്നും സൈന്യത്തിന്നും ധൈൎയ്യവും
ഉത്സാഹവും വൎദ്ധിച്ചു. അദ്ദെഹം എത്തിയ ഉടനെ തന്റെ ആയത
മായ വാൾ ഉൗരിപ്പിടിച്ച, ശത്രുസൈന്യത്തിലുള്ള പ്രധാനികളെയൊ
ക്കെയും സൂക്ഷിച്ച നൊക്കി ത്തുടങ്ങി. അതിന്റെ ആവശ്യം കൃതവീൎയ്യനെ
കണ്ടപിടിപ്പാനായിരുന്നു. കൃതവീൎയ്യനൊട നെരിട്ട പൊരുതി അദ്ദെ
ഹത്തെ തൊല്പിച്ചാൽ, ശത്രുക്കൾ ഉടനെ തൊറ്റ ഓടിപ്പൊകുമെന്നും,
അദ്ദെഹത്തൊട നെരിടുവാൻ തന്റെ സൈന്യത്തിൽ അത്ര ബലവും,
അഭ്യാസവും ഉള്ള ആളുകൾ വെറെ ആരും ഇല്ലെന്നും അഘൊരനാ
ഥന്ന നല്ല നിശ്ചയമുണ്ടായിരുന്നു. അതിന്നിടയിൽ യുവരാജാവിന്റെ
സൈന്യവും കുന്തളെശന്റെ സൈന്യവും തമ്മിൽ ഏറ്റ ഘൊരമായ
സമരം തുടങ്ങി.

12

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/99&oldid=192889" എന്ന താളിൽനിന്ന് ശേഖരിച്ചത്