താൾ:CiXIV137.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

കുന്ദലത:- അച്ശനൊട നമ്മുടെ കൂടെ പൊരെണമെന്ന അപെ
ക്ഷിച്ചാലൊ?

രാമകിശൊരൻ:- അതുണ്ടാവുമെന്ന എനിക്ക തൊന്നുന്നില്ല. അ
ദ്ദെഹത്തിന്റെ ൟ വിജനവാസവും മറ്റും കണ്ടതകൊണ്ട എനിക്ക
ഉൗഹിക്കാം. അതകൊണ്ട നാം അപെക്ഷിച്ച അദ്ദെഹത്തിന്ന ബുദ്ധിമു
ട്ടാക്കി തീൎക്കുന്നത നന്നല്ല. കുന്ദലതയുടെ സമ്മതം ഉണ്ടെങ്കിൽ, ഞാൻ
പൊയി നാലദിവസം എന്റെ സൊദരിയുടെ ഒരുമിച്ച താമസിച്ച, വെ
ഗത്തിൽ മടങ്ങി വരാം. കുന്ദലതയെ കാണായ്കയാലുള്ള വ്യസനം ഒരു
ശൃംഖല പൊലെ ഞാൻ പൊകുന്നെടത്തൊക്കെയും എന്നെ ബന്ധിക്കും കുന്ദ
ലതയെ കാണ്മാനുള്ള ആഗ്രഹം ഇങ്ങൊട്ടെക്ക എന്നെ സദായ്‌പൊഴും ആക
ൎഷിക്കുകയും ചെയ്യും. ആയതകൊണ്ട ഞാൻ പൊയ്വരുവാൻ സമ്മതിക്കണെ.

കുന്ദലതയുടെകണ്ണിൽ അശ്രു ബിന്ദുക്കൾ പൊടിഞ്ഞുകൊണ്ട "അങ്ങു
ന്ന പൊയാൽ വെഗത്തിൽ വരുമെല്ലൊ പൊയി വന്നൊട്ടെ സൊദ
രിയെ കാണ്മാൻ താല്പൎയ്യം കൊണ്ടല്ലെ. എന്നും മറ്റും എനിക്കതന്നെ
തൊന്നുന്നുണ്ട. പക്ഷെ തമ്മിൽ പിരിയുക എന്ന വിചാരിക്കുമ്പൊഴുണ്ടാ
കുന്ന വ്യസനം അടക്കുവാൻ ഞാൻ സമൎത്ഥയാകുന്നില്ല".

രാമകിശൊരൻ:- കണ്ണുനീര തുടച്ച കുന്ദലതയെ സമാധാനപ്പെ
ടുത്തുവാൻ തുടങ്ങുമ്പൊൾ, കുന്ദലത വ്യസനം സഹിയാതെ, രാമകിശൊ
രന്റെ മാറിടത്തെക്ക തല ചായ്ച, അശ്രുധാരകൊണ്ട രാമകിശൊരനെ
കുളിപ്പിച്ചു.

രാമകിശൊരൻ "ഇങ്ങിനെ വ്യസനിക്കുന്നതായാൽ, ഞാൻ കുന്ദ
ലതയെ പിരിഞ്ഞ എങ്ങും പൊകുന്നില്ല. നിശ്ചയം തന്നെ. സൊദരിയെ
കാണ്മാൻ എങ്ങിനെയെങ്കിലും ഞാൻ വഴിയുണ്ടാക്കിക്കൊള്ളാം. ഏതാ
യാലും ഇങ്ങിനെവ്യസനിക്കരുതെ" എന്ന പറഞ്ഞു. ആ നിലയിൽതന്നെ
രണ്ടുപെരും കൂടി നിൽക്കുമ്പൊൾ യൊഗീശ്വരൻ പിൻഭാഗത്ത കൂടി കട
ന്നവരുന്നത അവർ കണ്ടില്ല. രാമകിശൊരന്റെ ഒടുക്കത്തെ വാക്കു
കൊണ്ട യൊഗീശ്വരൻ വസ്തുത സൂക്ഷ്മമായി ഊഹിച്ചു. പിന്നെ അവർ
അത്ര കഠിനമായി വ്യസനിക്കുന്നത കണ്ടപ്പൊൾ, സാവധാനത്തിൽ അ
വരുടെ മുൻഭാഗത്ത വന്ന നിന്നു. രാമകിശൊരന്ന യൊഗീശ്വരനെ
കണ്ടപ്പൊൾ അല്പം പരിഭ്രമം ഉണ്ടായി. യൊഗീശ്വരൻ അതകണ്ടു എന്ന
ഭാവിക്കാതെ കുന്ദലതയെ പതുക്കെ തന്റെ മെലെക്ക അണച്ച "എന്തിനി
ങ്ങിനെ വ്യസനിക്കുന്നു" എന്ന ചൊദിച്ചു. കുന്ദലത യൊഗീശ്വരന്റെ
മുഖത്തെക്ക ഒന്ന തല പൊങ്ങിച്ച നൊക്കി. അപ്പൊൾ വ്യസനം അധി

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/93&oldid=192883" എന്ന താളിൽനിന്ന് ശേഖരിച്ചത്