താൾ:CiXIV137.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

എന്നാൽ മുൻകൂട്ടി കാണ്മാൻ കഴിയുന്നെടത്തൊളമെങ്കിലും, ഭവതിയെ
അറിയിക്കാതെ കഴിക്കുന്നത ഏറ്റവും പാപകരമാണ. ആയത
കൊണ്ട, ജീവാവസാന പൎയ്യന്തം നില്ക്കെണ്ടതായ നമ്മിലെ ൟ ശാശ്വ
തമായ സംബന്ധത്തെ തീൎച്ചപ്പെടുത്തുന്നതിന്ന മുമ്പായി ഒരിക്കൽ കൂടി
ഗുണദൊഷങ്ങളെ വഴിപൊലെ ആലൊചിക്കെണമെ.

കുന്ദലതാ "അങ്ങുന്ന പറയുമ്പൊലെ വെറെ ഒരു പുരുഷനെ
വരിക്കാമായിരുന്നു എന്ന എനിക്ക തൊന്നുന്നതായാൽ തന്നെ, (ൟശ്വരാ!
അങ്ങിനെ തൊന്നുന്ന കാലത്ത എന്റെ ഹൃദയം നശിക്കട്ടെ!) ഇപ്പൊൾ
സമൎപ്പിച്ചിരിക്കുന്നെടത്ത നിന്ന എന്റെ അനുരാഗത്തെ തിരികെ എടു
ക്കുവാൻ എന്നാൽ അശക്യമാണെല്ലൊ, ആയതകൊണ്ട ഇനി ആ
വക ആലൊചനകൾ നിഷ്പ്രയൊജനമെന്ന തീൎച്ച തന്നെ. നന്മയാ
യാലും തിന്മയായാലും വെണ്ടതില്ല. ഇനി മെലാൽ ഞാൻ അങ്ങെടെ
കുന്ദലത, അങ്ങുന്ന എന്റെ പ്രിയ രാമകിശൊരൻ, ഇതിന്ന യാതൊരു
ഇളക്കവും ഇല്ല. കാലദെശാവസ്ഥകളെക്കൊണ്ട ഭെതപ്പെടാതെ, സമ്പ
ത്തിലും വിപത്തിലും, ആപത്തിലും, അരിഷ്ടതയിലും ഒരു പൊലെ,
ജീവാവസാന പൎയ്യന്തം, അങ്ങെ ദൃഢമാകും വണ്ണം സ്നെഹിക്കുവാൻ
നിശ്ചയിച്ചിരിക്കുന്ന ൟ ഹൃദയത്തെയും എന്നെയും, അഖിലചരാചര
ഗുരുവായ ജഗദീശ്വരൻ സാക്ഷിയാകെ അങ്ങെക്കായ്തൊണ്ട ഇതാ ദാനം
ചെയ്യുന്നു" എന്ന പറഞ്ഞ വീഴുവാൻ ഭാവിക്കുമ്പൊഴെക്ക, രാമകിശൊ
രൻ ഹൎഷാശ്രുക്കളൊടു കൂടി പിടിച്ചു നിൎത്തി, രണ്ടുപെരും അന്യൊന്യം
ഗാഢമാകും വണ്ണം ആശ്ലിഷ്ടന്മാരായി, കുറെ നെരത്തെക്ക തങ്ങളുടെ
മറ്റ സകല അവസ്ഥകളും വിചാരങ്ങളും മറന്ന, ആന്ദാൎണ്ണവത്തിൽ
നിമഗ്നന്മാരായി നിന്നു.

പിന്നെ ദീൎഘനിശ്വാസത്തൊടുകൂടി തമ്മിൽ വെർപിട്ട രണ്ടാമതും
സംഭാഷണം തുടങ്ങി.

രാമകിശൊരൻ:- നെരം ഞാൻ വിചാരിച്ചപൊലെ അധികമാ
യിട്ടില്ല.

കുന്ദലത:- നാം നടക്കാൻ തൊട്ടത്തിലെക്ക വന്നതിൽ പിന്നെ
ൟ അല്പ നെരം കൊണ്ട നമ്മുടെ മനസ്സിൽ എന്തെല്ലാം മാതിരി വിചാ
രങ്ങളാണ ഉണ്ടായത. അധികം നെരമായി എന്ന തൊന്നിയത
ആയ്തകൊണ്ടായിരിക്കണം.

രാമകിശൊരൻ :- ൟ അല്പനെരംകൊണ്ട, നമ്മുടെ വിചാര
ങ്ങളും സ്ഥിതിയും എത്ര ഭെദം വന്നു. ആശ്ചൎയ്യം!

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/91&oldid=192881" എന്ന താളിൽനിന്ന് ശേഖരിച്ചത്