താൾ:CiXIV137.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

ക്കുന്നു. ഭണ്ഡാരം തടിച്ചിരിക്കുന്നു- സെനകൾ അനവധി- പ്രബല
ന്മാരായ സെനാധിപന്മാർ- ബുദ്ധിമാന്മാരായമന്ത്രികൾ- ധനികന്മാരും,
രാജഭക്തിയുമുള്ള പ്രജകൾ- ബഹു വൎത്തകം നടന്ന വരുന്ന പട്ടണ
ങ്ങൾ- കള്ളന്മാരുടെ ഉപദ്രവമില്ലാത്ത ചെത്തവഴികൾ- യന്ത്രപ്പാലങ്ങൾ-
വിദ്യാശാലകൾ- വൈദ്യശാലകൾ- എന്ന വെണ്ട പരിഷ്കാര സൂചക
ങ്ങളായ പലതും ഉണ്ട. ൟ കുന്തളെശന്റെയും, ഇദ്ദെഹത്തിന്റെ
ജ്യെഷ്ടാനായ മുമ്പെത്തെ കുന്തളെശന്റെയും ബുദ്ധികൌശല്യം കൊണ്ട
തന്നെ, കുന്തള രാജ്യം ഇപ്പൊൾ പശ്ചിമഭാരതത്തിന്ന ഒരു തിലകമായി
തീൎന്നിരിക്കുന്നു. കുന്തളെശന്റെ രാജലക്ഷ്മിക്ഷെമവും സുഭിക്ഷവുമാ
കുന്ന സഖിമാരൊടുകൂടി ദിവസെന നിൎത്തമാടുന്നു. എന്റെ ജ്യെഷ്ടൻ
പ്രധാന മന്ത്രിയായിരിക്കുമ്പൊൾ അദ്ദെഹത്തിന്റെ ബുദ്ധിവൈഭവം
കൊണ്ടും പൌരുഷം കൊണ്ടും കുന്തളെശനെ ഒതുക്കി വെക്കുവാൻ കഴി
ഞ്ഞതാണ. വിശെഷിച്ച ജ്യെഷ്ടൻ അല്പം ഒരു കഠിനവും പ്രവൃത്തിച്ചി
ട്ടുണ്ട. കൂന്തളെശന്റെ വൃദ്ധനായ അച്ശനെ പിടിച്ച കാരാഗൃഹത്തിൽ
ആക്കി, വളരെ ദ്രവ്യം പുത്രനൊട വാങ്ങീട്ടാണ വിട്ടയച്ചത. ജ്യെഷ്ടൻ
സാമദാനഭെദങ്ങൾ പ്രയൊഗിച്ചിട്ടും കുന്തളെശൻ വഴിപ്പെടാഞ്ഞപ്പൊൾ,
വെറെ വഴി കാണായ്കയാൽ അദ്ദെഹം അങ്ങിനെ ചെയ്തതാണ. വഴി
പ്പെട്ടതിന്റെ ശെഷം, ആ ദ്രവ്യം അങ്ങൊട്ടതന്നെ മടക്കി കൊടുക്കുകയും
ചെയ്തിരിക്കുന്നു. എങ്കിലും കൃതവീൎയ്യന്ന അതഹെതുവായിട്ടുണ്ടായ വ്രണം
ഇപ്പൊഴും ഉണക്കാതെ വെച്ചകൊണ്ടിരിക്കുന്നുണ്ടാവും. അദ്ദെഹം വൈരം
മറന്നകളയുന്ന മാതിരിയല്ല, ഇപ്പൊൾ, അയൽപക്കക്കാരായ ചെദി,
അവന്തി, ൟ രാജ്യങ്ങളിലെ രാജാക്കന്മാരായിട്ടും അല്പം ബന്ധുതയുണ്ടാ
യിട്ടുണ്ട. എങ്കിലും അവർ പണ്ടെക്കപണ്ടെ നമ്മൊട മൈത്രിയുള്ളവരാ
കയാൽ കുന്തളനൊട ചെൎന്ന നമ്മുടെ നെരെ തിരിയുവാൻ സംഗതി
പൊരാ. ൟ അവസ്ഥയിൽ അവർ നിരായുധന്മാരായിരുന്നാൽ തന്നെ
ആയത നമ്മുടെ ഭാഗ്യമാണെന്ന വിചാരിക്കെണം. അത്രയുമല്ല കുന്ത
ളെശൻ മഗധരാജാവുമായിട്ട സഖ്യതയായിട്ടാണ. മഗധരാജാവിന്ന
യവനന്മാർ പണ്ട തന്നെ മമതയായിട്ടാണെന്ന അറിയാമെല്ലൊ. അതു
കൊണ്ട കുന്തളെശൻ കുഴങ്ങിയാൽ മഗധരാജാവ ഒരു യവനസൈന്യം
തന്നെ സഹായത്തിന്ന അയക്കുവാനും മതി. ജ്യെഷ്ടന്റെ കാലം
കഴിഞ്ഞ ഞാൻ രാജ്യ കാൎയ്യം ഏറ്റതിൽ പിന്നെ, ഇതുവരെയും മന
സ്സിൽനിന്ന വിട്ടപൊകാതെയുണ്ടായിരുന്ന പെടി കുന്തള രാജ്യത്തെ ആ
. അഗ്നിപവ്വതം എപ്പൊഴാണ പൊട്ടി തെറിക്കുന്നത എന്നായിരുന്നു.

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/85&oldid=192875" എന്ന താളിൽനിന്ന് ശേഖരിച്ചത്