— 75 —
അഘൊരനാഥൻ:-എന്നെക്കൊണ്ട കഴിയുന്നതാണെങ്കിൽ ദെവി
യുടെ ആവശ്യം സാധിപ്പിപ്പാൻ പറയെണ്ട താമസമെയുള്ളു. എന്നാൽ
അസാദ്ധ്യമല്ലെല്ലൊ
സ്വൎണ്ണമയി, "അങ്ങുന്ന ഭൎത്താവുമായിട്ട ചിലത സംസാരിച്ചകൊ
ണ്ടിരിക്കെ ഭൎത്താവിനൊട ചില പാരുഷ്യവാക്കുകൾ പറഞ്ഞ ധൃതഗതി
യായിട്ട പൊന്നതിനാൽ ഭൎത്താവ വലിയ വ്യസനത്തിൽ അകപ്പെട്ടിരി
ക്കുന്നു. എന്ത തന്നെയുണ്ടായാലും വെണ്ടതില്ല, അങ്ങുന്ന എന്റെ
കൂടെ തന്നെ പൊന്ന, ഭൎത്താവിന്റെ സന്താപം എങ്ങിനെയെങ്കിലും
തീൎത്ത തരെണം" എന്ന പറഞ്ഞ കഴിഞ്ഞപ്പൊഴെക്ക, കുറച്ച നെരം
ഒഴിഞ്ഞ നിന്നിരുന്ന അശ്രുക്കൾ രണ്ടാമതും കണ്ണിൽ നിറഞ്ഞു.
അഘൊരനാഥൻ- മനസ്സലിഞ്ഞ, "എന്റെ പരുഷവാക്കുകളല്ല
യുവരാജാവിന്റെ വ്യസനത്തിന്ന കാരണം. അദ്ദെഹം ആലൊചന
കൂടാതെ ചെയ്ത ചില പ്രവൃത്തികളാണ. ആ പ്രവൃത്തികളുടെ ഭവി
ഷ്യത്ത എന്റെ വാക്കുകളെക്കൊണ്ടായിരിക്കാം അദ്ദെഹത്തിന്ന പ്രത്യക്ഷ
മായത. ഏതെങ്കിലും ഇനി വ്യസനിക്കുവാൻ ആവശ്യമില്ല. അപ
കടം വരെണ്ടടത്തൊളം ഒക്കെയും വന്ന കഴിഞ്ഞു. നമുക്ക ഇപ്പൊൾ
തന്നെ പൊയി വ്യസനം തീൎക്കുപാൻ ശ്രമിക്കാം," എന്ന പറഞ്ഞ രണ്ട
പെൎക്കും ഡൊലികൾ കൊണ്ടു വരുവാൻ കല്പിച്ചു. ഉടനെ ഡൊലി
യിൽ കയറി താനും സ്വൎണ്ണമയിയും രാജധാനിയിൽ എത്തുകയും ചെയ്തു.
രാജ്ഞി അകമ്പടിയൊന്നും കൂടാതെ പൊയി പ്രധാനമന്ത്രിയെകൂട്ടിക്കൊ
ണ്ട വന്നതും, രാജാവിന്ന ഒട്ടും സുഖമില്ലാത്തതും മറ്റും പുരവാസികൾ
അറിഞ്ഞ, ഇതിന്നൊക്കെയും കാരണമെന്തെന്ന അന്യൊന്യം രഹസ്യ
മായി ചൊദിക്കുവാനും, ഉൗഹിച്ച പറെവാനും തുടങ്ങി. അഘൊരനാ
ഥൻ ആരൊടും ഒന്നും സംസാരിക്കാതെ സ്വൎണ്ണമയിയുടെ ഒരുമിച്ച
പൊയി വ്യസനിച്ചകൊണ്ടതന്നെ കിടക്കുന്ന പ്രതാപചന്ദ്രനെ സാവ
ധാനത്തിൽ പിടിച്ചെഴുനീല്പിച്ചിരുത്തി താഴെ പറയുംപ്രകാരം പറഞ്ഞു
തുടങ്ങി
അഘൊരനാഥൻ:- എന്റെ മെൽ ഇവിടുത്തെക്ക അപ്രിയം
തൊന്നുവാൻ ഞാൻ സംഗതിയുണ്ടാക്കീട്ടുണ്ടെങ്കിൽ എനിക്ക മാപ്പ തരെണം.
എനിക്ക കാൎയ്യത്തിന്റെ വസ്തുതയും, ഇവിടുന്ന പ്രവൃത്തിച്ചതിന്റെ ഭവി
ഷ്യത്തും മനസ്സിൽ തൊന്നിയ ഉടനെ എന്നെത്തന്നെ മറന്ന പൊയി.
പരുഷമാണെന്ന തൊന്നത്തക്കവണ്ണം ഞാൻ വല്ലതും പറയുകയൊ ചെയ്യു
കയൊ ചെയ്തിട്ടുണ്ടെങ്കിൽ അത ഇപ്പൊൾ തന്നെ ഇവിടുത്തെ മനസ്സിൽ
നിന്ന കളയണം. നമുക്ക വ്യസനിക്കുവാനിതല്ല സമയം. കാൎയ്യ
10