താൾ:CiXIV137.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

അഘൊരനാഥൻ ചന്ദനൊദ്യാനത്തിൽ എത്തിയ ഉടനെ ഒരു വിനാ
ഴികപൊലും താമസിയാതെ ചില എഴുത്തുകൾ എഴുതി അതി വിശ്വസ്ഥ
ന്മാരായ ചില ദൂതന്മാരുടെ പക്കൽ കൊടുത്തയച്ചു. പിന്നെ സൈന്യ
ങ്ങളുടെ അവസ്ഥ ആലൊചിപ്പാൻ തുടങ്ങി. പ്രധാനികളായ സെനാ
നാഥന്മാൎക്ക ആളെ അയച്ച അടിയന്തരമായി വരുത്തി, നാലഞ്ച ദിവ
സത്തിന്നുള്ളിൽ കഴിയുന്നെടത്തൊളം നല്ലതായ ഒരു സൈന്യത്തെ
ശെഖരിക്കുവാനും, ഉള്ള സൈന്യങ്ങളെയും ആയുധങ്ങളെയും യുദ്ധത്തിന്ന
തെയ്യാറാക്കുവാനും അവരെ ഏല്പിച്ചു. വെറെ ചില സവിചന്മാരെ
വരുത്തി രാജധാനിയുടെ ചുറ്റുമുള്ള ചിത്രദുൎഗ്ഗത്തിന്റെ ഭിത്തികൾ അല്പം
കെടുവന്നിട്ടുള്ളത തീൎക്കുവാനും, കിടങ്ങുകൾ ദുസ്തരമാക്കുവാനും വാതിലു
കൾ ബലപ്പെടുത്തുവാനും മറ്റും കല്പന കൊടുത്തു. കുന്തളരാജ്യത്തെക്കും
അതിന്ന സമീപം ദിക്കുകളിലെക്കും ചില ചാരന്മാരെ അയച്ചു. രണ്ട
രാജ്യങ്ങളുടെയും അതിരിൽ ഉള്ള ചില ജീൎണ്ണമായ കൊട്ടകളിലെക്കും
സൈന്യങ്ങളെ അയച്ചു. സൈന്യങ്ങൾക്ക ഭക്ഷണസാധനങ്ങളും, കൈ
നിലക്ക പടകുടികൾ കെട്ടുവാനുള്ള സാമാനങ്ങളും ശെഖരിക്കുവാനും
മറ്റും പല കല്പനകളും കൊടുത്തു. ഒരു പത്തുനാഴികക്കുള്ളിൽ ഇതൊ
ക്കെയും കഴിഞ്ഞു. തിരക്ക അല്പം ഒഴിഞ്ഞതിന്റെ ശെഷം ഭക്ഷണം കഴി
ക്കുവാൻ പൊയി, ഭക്ഷണം കഴിഞ്ഞ ആസ്ഥാനമുറിയിലെക്ക മടങ്ങി
വരുമ്പൊൾ, സ്വൎണ്ണമയി ബദ്ധപ്പെട്ട വന്ന കരഞ്ഞുകൊണ്ട അഘൊര
നാഥന്റെ കാൽക്കൽ വീണു. അദ്ദെഹം അവളെ ഉടനെ എഴുനീല്പിച്ച,
"ദെവീ, ഇതെന്താരു കഥയാണ" എന്ന ചൊദിച്ചു. സ്വൎണ്ണമയി
അഘൊരനാഥന്റെ മെൽ ചാരിക്കൊണ്ട കരഞ്ഞതെ ഉള്ളൂ. കുറച്ചനെ
രത്തെക്ക ഒന്നും സംസാരിച്ചില്ല. പിന്നെ അഘൊരനാഥൻ. വളരെ ശാന്ത
തയൊടുകൂടി കാരണം ചൊദിച്ചപ്പൊൾ, ഉത്തരിയം കൊണ്ട അശ്രുക്കൾ
തുടച്ച ഇടത്തൊണ്ട വിറച്ചുകൊണ്ട പറഞ്ഞു തുടങ്ങി.

സ്വൎണ്ണമയി :- അങ്ങുന്ന എന്റെ ഭൎത്താവിനൊട ഭാവിച്ചത
പൊലെ എന്നൊടും പാരുഷ്യം ഭാവിക്കയില്ലെല്ലൊ.

അഘൊരനാഥൻ:- എന്താണിങ്ങിനെ ചപല സ്ത്രീകളെപ്പൊലെ
പറയുന്നത? ഞാൻ ദെവിയൊട എപ്പൊഴെങ്കിലും പാരുഷ്യം ഭാവിച്ചത
ഓൎമ്മ തൊന്നുന്നുണ്ടൊ?

സ്വൎണ്ണമയി:- അങ്ങുന്ന പണ്ട ചെയ്യാത്ത വിധം ചിലത ചെയ്ത
തായിട്ട കെട്ടു. അതകൊണ്ട ൟ വിധം ഞാൻ ശങ്കിക്കാനിടയുണ്ടായ
താണ. എനിക്ക ഒരു അപെക്ഷയുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/82&oldid=192869" എന്ന താളിൽനിന്ന് ശേഖരിച്ചത്