താൾ:CiXIV137.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

ങ്കിലല്ലാതെ അഘൊരനാഥൻ ഇങ്ങിനെ ഒന്നും പറെവാനും പ്രവൃത്തി
പ്പാനും സംഗതിയില്ല- ധൈൎയ്യവും അഭയദായിതയും അധികമുള്ള അ
ഘൊരനാഥൻ കൂടി ഇങ്ങിനെ ത്രസിക്കെണമെങ്കിൽ കുന്തളൻ വളരെ
പ്രബലനായിരിക്കെണമെന്ന തീൎച്ചതന്നെ- ഇത്ര അവിവെകിയായെല്ലൊ
ഞാൻ?- അച്ശൻ അതി വൃദ്ധൻ- മൃതപ്രായൻ- എനിക്ക പട്ടം കിട്ടിയത
ഇന്നലെ! യുദ്ധവൈദഗ്ദ്യം എനിക്കില്ല- ബലവും ശിഥിലം- പ്രബല
ന്മാരായ ബന്ധുക്കുളും ആരുമില്ല. എന്റെ രാജ്യഭാരം തുടങ്ങിയപ്പൊ
ഴെക്ക തന്നെ, ശാന്തമായിരിക്കുന്ന ൟ രാജ്യത്തെക്ക, എന്റെ ജളത്വം
കൊണ്ട തന്നെയാണ യുദ്ധത്തിന്റെ നിഷ്ഠുരതകളെ ക്ഷണിച്ച വരുത്തി
യത എന്നല്ലെ, മഹാജനങ്ങൾ പറയുക- കഠിനം! കഠിനം!! കുന്തളൻ
ബലവാനാണെങ്കിൽ ജയം ആയാൾ കൊണ്ടുപൊകും- അപമാനം
എനിക്ക ശെഷിക്കുകയും ചെയ്യും- ഇതാണ എന്റെ സൂക്ഷ്മാവസ്ഥ-
ദൈവമെ! അനാഥനായ ൟ ബാലനെ കാരുണ്യലെശത്തൊടുകൂടി ഒന്ന
കടാക്ഷിക്കെണമെ." ഇങ്ങിനെ വിചാരിച്ചകൊണ്ട, ഇടക്കിട ദീൎഘ
ശ്വാസത്തൊടുകൂടി പ്രതാപചന്ദ്രൻ കെണുകൊണ്ട കിടക്കുമ്പൊൾ സ്വൎണ്ണ
മയി അടുക്കൽ ചെന്നു. ഭൎത്താവും ഇളയച്ശനും തമ്മിൽ സന്തൊഷമയി
സല്ലാപം ചെയ്തകൊണ്ടിരിക്കെ ഇളയച്ശൻ വിധം പകൎന്ന ക്ഷൊഭത്തൊ
ടുകൂടി പൊയതും പൊകുമ്പൊൾ പറഞ്ഞ വാക്കും, താൻ സൂക്ഷ്മമായി
അന്വെഷിച്ചറിഞ്ഞ, ഭൎത്താവ വ്യസനിക്കുന്നുണ്ടെങ്കിൽ സമാധാനപ്പെടു
ത്താമെല്ലൊ എന്ന വിചാരിച്ചാണചെന്നത. ഭൎത്താവ കഠിനമായി വ്യസ
നിക്കുന്നത കണ്ടപ്പൊൾ തന്റെ ധൈൎയ്യം ജലരൂപെണ കണ്ണിൽ നിന്ന
ഒലിച്ചു. ഭൎത്താവിൻറ അരികത്തിരുന്ന താൻ വന്നത അറിയിക്കുവാ
നായിട്ട, സ്വൎണ്ണമയി തന്റെ വലത്തുകയ്യ ഭൎത്താവിന്റെ മാറിൽ വെച്ചു.
അപ്പൊൾ പ്രതാപചന്ദ്രൻ ആ കയ്യ തന്റെ കൈകളെക്കൊണ്ട പിടിച്ച
മാറത്തെക്ക അമൎത്തി. "നാം ൟ വ്യസനം അനുഭവിക്കുമാറായല്ലൊ"
എന്ന പറയും വിധത്തിൽ സ്വൎണ്ണമയിയുടെ മുഖത്തെക്ക ഒന്ന നൊക്കി,
ഒന്നും പറയാതെ ഒരു ദീൎഘനിശ്വാസം അയച്ച, തിരിഞ്ഞ കിടന്നു.
സ്വൎണ്ണമയി പലതും പറവാൻ വിചാരിച്ചിട്ടായിരുന്നു വന്നിരുന്നത
എങ്കിലും, തൽക്കാലം ഒന്നും പറെവാൻ തൊന്നിയതുമില്ല. കുറെ നെരം
ഭൎത്താവിന്റെ അരികെ ഒന്നും സംസാരിക്കാതെ ദുഃഖിച്ചുകൊണ്ടിരുന്ന
ശെഷം സാവധാനത്തിൽ ഭൎത്താവിന്റെ മാറത്തനിന്ന തന്റെ കയ്യെടു
ത്ത, പുറത്തെക്ക പൊകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/81&oldid=192867" എന്ന താളിൽനിന്ന് ശേഖരിച്ചത്