താൾ:CiXIV137.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

കൊണ്ടൊ, നാം വിചാരിക്കുന്നതിന്ന വിപരീതമായിട്ടാണ ൟ ആരംഭ
ത്തിന്റെ അവസാനം എങ്കിൽ, നമ്മുടെ ശത്രുക്കൾക്കും മറ്റു രാജാക്ക
ന്മാൎക്കും നാം ഒരു പരിഹാസപാത്രമായി ഭവിക്കുന്നതാണെന്നുള്ളതിന്ന
സംശയമുണ്ടൊ? ഇങ്ങിനെ ഒരു തടസ്ഥം മാത്രമെ എനിക്ക തൊ
ന്നുന്നുള്ളു.

രണ്ടാമൻ ഒരു മന്ത്രി:- അത ഞാൻ ഒരു തടസ്ഥമായിട്ട വിചാ
രിക്കുന്നില്ല. തങ്ങളെ ക്കൊണ്ട കഴിയുമ്പൊൾ തങ്ങളുടെ സ്വാതന്ത്ര്യം
വീണ്ടുകൊള്ളുവാനായി, ആം വണ്ണം യത്നിക്കുന്നതിന്ന യാതൊരു ഭംഗി
കെടും ഇല്ല. നാം വൃധാവിൽ അവരെ അങ്ങൊട്ട അതിക്രമിക്കുവാൻ
തുടങ്ങുകയല്ലെല്ലൊ. നമ്മുടെ പക്കൽനിന്ന അപഹരിച്ചതിനെ തിരി
കെ കിട്ടുവാനല്ലെ നമ്മുടെ ശ്രമം? എനിക്ക വെറെ ഒരു തടസ്ഥം തൊ
ന്നുന്നുണ്ട. കപിലനാഥൻ ഇല്ലെല്ലൊ എന്ന വിചാരിച്ച നാം അത്ര
ധൈൎയ്യപ്പെടെണ്ട. അദ്ദെഹത്തിന്റെ അനുജനായ അഘൊരനാഥനാണ
ഇപ്പൊഴത്തെ പ്രധാന മന്ത്രി. അദ്ദെഹത്തിന്ന ജ്യെഷ്ടനെപ്പൊലെ
തന്നെ ബുദ്ധികൌശല്യം ഇല്ലെങ്കിലും അതി സമൎത്ഥനായ ഒരു യൊദ്ധാ
വാണ. ആ ഒരാൾക്ക തുല്യനായിട്ട ഇവിടുന്നൊഴികെ നമ്മുടെ ഇട
യിൽ വെറെ ഒരു ആളുണ്ടെന്ന തൊന്നുന്നില്ല.

ഇവിടുന്നൊഴികെ എന്ന പറഞ്ഞപ്പൊൾ രാജാവ അല്പം ഒന്ന
പുഞ്ചിരിക്കൊണ്ടു.

മൂന്നാമൻ ഒരു മന്ത്രി:- അഘൊരനാഥൻ അതി നിപുണനായ
ഒരു യൊദ്ധാവ തന്നെ. അതുകൊണ്ട നാം അടങ്ങിയിരിക്കുവാൻ പാ
ടുണ്ടൊ? തിരഞ്ഞ നൊക്കിയാൽ നമ്മുടെ കൂട്ടത്തിലും അതുപൊലെയു
ള്ളവർ, അപൂൎവ്വം ചിലരുണ്ടാകില്ലെന്നില്ല. ഒരു സമയം ഇല്ലെന്ന
വെച്ചാൽ തന്നെ, മഗധെശനുമായി സഖ്യതയായിരിക്കുന്ന അവസ്ഥക്ക
ഇവിടുത്തെ അഭിലാഷം അല്പം ഒന്ന അങ്ങൊട്ട അറിയിച്ചാൽ അദ്ദെഹം
ഒരു യവന സൈന്യത്തെ തന്നെ അയച്ച തരുവാൻ മടിക്കയില്ല. യവന
ന്മാരായിട്ട ഇപ്പൊഴത്തെ മഗധെശ്വരനും സഖ്യത തന്നെയാണെന്നാണ
അന്വെഷണത്തിൽ അറിയുന്നത.

കൃതവീൎയ്യൻ:- അത ഞാൻ അത്ര വിശ്വസിക്കുന്നില്ല. മഗധെ
ശ്വരനും യവനന്മാരുന്തമ്മിൽ ആന്തരമായിട്ട അല്പം സ്പൎദ്ധയുണ്ടെന്നാണ
ചാരന്മാരൊടന്വെഷിച്ചതിൽ അറിയുന്നത. അല്ല, സഖ്യതയായി
ട്ടാണെങ്കിൽ തന്നെ, നാം അങ്ങൊട്ട യാതൊന്നും ചെയ്തിട്ടില്ലാത്തതി
നാൽ ആ ദിക്കിൽനിന്ന അത്ര വലിയ ഒരു സഹായം കിട്ടുന്നത തീൎച്ച
യാക്കി കൂട്ടിക്കൂടാ.

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/75&oldid=192855" എന്ന താളിൽനിന്ന് ശേഖരിച്ചത്