താൾ:CiXIV137.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

വരെ ഉണ്ടായത ഒക്കെയും വിവരമായി യൊഗീശ്വരൻ പറഞ്ഞു. അ
പ്പൊൾ രാമകിശൊരൻ കൃതജ്ഞതയൊടുകൂടി യൊഗീശ്വരന്റെ നന്മയെ
സ്മരിച്ചു. അധികം താമസിയാതെ, കുന്ദലത തനിക്ക വെണ്ടി ചെയ്യുന്ന
തൊക്കെയും കണ്ടറിഞ്ഞപ്പൊൾ, രാമകിശൊരന്ന അവളെക്കുറിച്ചുണ്ടായ
വിചാരങ്ങൾ പറയുന്നതിനെക്കാൾ വിചാരിച്ചറിയുകയാണ എളുപ്പം.
ൟശ്വര! ൟ ഭാഗ്യം അനുഭവിപ്പാൻ തക്കവണ്ണം ഞാൻ എന്തൊരു സു
കൃതം ചെയ്തു. ഭാഗ്യശാലിനിയായിരിക്കുന്ന ൟ സ്ത്രീ എന്നെ ഇത്ര താല്പ
ൎയ്യത്തൊടു കൂടി പരിചരിക്കുവാൻ തക്കവണ്ണം ഞാൻ ഇവൾക്ക വെണ്ടി
എന്തൊന്ന ചെയ്തു. ഇത്ര കാരുണ്യം ഇവൾ എന്റെ നെരെ കാണിച്ച
തിന്ന എന്റെ കൃതജ്ഞതാ സൂചകമായിട്ട എന്തൊന്ന ചെയ്യെണ്ടു. ഇതു
വരെയായിട്ടും ഇവളുടെ ൟ കാരുണ്യം ഞാൻ അറിയുന്നുണ്ടെന്നെങ്കിലും
ഇവളെ ബൊധിപ്പിച്ചിട്ടില്ലെല്ലൊ. ഗുരുപുത്രിയാകയാലും അവളുടെ അ
ധികമായ മന്ദാക്ഷത ഹെതുവായിട്ടും എനിക്ക അങ്ങൊട്ട കടന്ന സംസാ
രിപ്പാൻ മടിയുമുണ്ട. ഏതെങ്കിലും ൟ അവസ്ഥയിൽ എന്റെ പ്രസാദ
പിശുനങ്ങളായ ചില വാക്കുകളെ പറയുകയെങ്കിലും ചെയ്തിട്ടില്ലെങ്കിൽ
ഞാൻ ഒരു മഹാ പാപിയായിരിക്കും. എന്നിങ്ങിനെ വിചാരിച്ച ഒരു
ദിവസം ഭക്ഷണം കഴിഞ്ഞ ഉടനെ, രാമകിശൊരൻ വെറെ ആരും ഇ
ല്ലാത്ത സമയം നൊക്കി കുന്ദലതയൊട പറഞ്ഞു. "എന്റെ ദീനം രണ്ട
ദിവസമായി വളരെ ആശ്വാസം തന്നെയാണ. എന്റെ പുണ്യപൂരം
പറഞ്ഞാൽ തീരുന്നതല്ല. ഇത്ര സുകൃതിനിയായിരിക്കുന്ന ഭവതി എന്റെ
ൟ അവശസ്ഥിതിയിൽ എന്നൊട കാണിച്ച ദയഹെതുവായിട്ട എനിക്കു
ണ്ടായ സന്തൊഷം തന്നെയാണ, ഇത്ര വെഗത്തിൽ എന്റെ ദീനം ആ
ശ്വസമാക്കിയത. ഇതിന്ന ശതാംശമായിട്ടെങ്കിലും ഒരു പ്രത്യുപകാരം
ചെയ്വാനായി എന്നെക്കൊണ്ട കഴിയെണമെ എന്ന ദൈവത്തെ പ്രാൎത്ഥി
ക്കുന്നു"

കുന്ദലത രാമകിശൊരൻ പറെവാൻ തുടങ്ങിയപ്പൊൾ തന്നൊടാ
വുകയില്ലെല്ലൊ, എന്ന വിചാരിച്ച വെറെ ആരെങ്കിലും സമീപം
ഉണ്ടൊ എന്ന നാല പുറത്തെക്കും ഒന്ന നൊക്കി, പിന്നെ തന്നൊടുതന്നെ
യാണെന്ന അറിഞ്ഞപ്പൊൾ, നാണം കൊണ്ട വെഗത്തിൽ തല താഴ്ത്തി
നിന്നു. അപ്പൊൾ ക്ഷണനെരംകൊണ്ട പല വിചാരങ്ങളും തന്റെ മന
സ്സിൽ കൂടി ഓടുകയാൽ, ഹൃദയം ഊക്കൊടുകൂടി മിടിക്കുന്നത തനിക്ക ത
ന്നെ കെൾക്കുമാറായി. ഒരു ദീൎഘനിശ്വാസം അയച്ചു ഒന്നും ഉത്തരം
പറെവാൻ കഴിഞ്ഞതുമില്ല.

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/69&oldid=192843" എന്ന താളിൽനിന്ന് ശേഖരിച്ചത്