താൾ:CiXIV137.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

ലൌകീക വിഷയങ്ങളിലെ പരിചയവും ശീലഗുണവും മറ്റും കണ്ട
ഒരു ദിവസം സവിനയം പറഞ്ഞു "വിരൊധമില്ലെങ്കിൽ ഞാൻ അങ്ങെടെ
ശിഷ്യനായി കുറെകാലം ഒരുമിച്ച താമസിച്ചതിന്റെ ശെഷമെ എന്റെ
ഗൃഹത്തിലെക്ക മടങ്ങിപ്പൊകുവാൻ വിചാരിക്കുന്നുള്ളൂ.

യൊഗീശ്വരൻ :- എനിക്കും അത തന്നെയാണ വളരെ സന്തൊ
ഷം. അധികം കാലം ഉത്സാഹത്തൊടു കൂടി ഗുരു ശുശ്രൂഷ ചെയ്തും താ
ല്പൎയ്യത്തൊടുകൂടി പരിശ്രമിച്ചും സമ്പാദിച്ചിരിക്കുന്ന എന്റെ വിദ്യയാ
കുന്ന ധനം, ൟ വിഗ്രഹത്തിന്ന പരിണാമം വന്നതിന്ന ശെഷവും,
പരൊപകാരത്തിന്ന കാരണമായി അനെകം സംവത്സരം ക്ഷയിക്കാതെ
നില്ക്കണമെന്നാണ എന്റെ മൊഹം. എന്നാൽ ആയത സല്പാത്രങ്ങ
ളിൽ നിക്ഷെപിക്കെണമെന്ന ഒരു ശാഠ്യം ഉള്ളതിനാൽ ഇതുവരെ ആ
മൊഹം സാധിപ്പാൻ സംഗതി വന്നില്ല. ഇപ്പൊൾ എനിക്ക ഒരു നിധി
കിട്ടിയ പൊലെ, യാദൃച്ശയായി രാമകിശൊരനെ കണ്ടെത്തിയത എന്റെ
ഭാഗ്യം തന്നെയാണ. അതിന്ന ഞാൻ ജഗദീശ്വരനെ ഇതാ വന്ദിക്കുന്നു.

രാമകിശൊരൻ:- ഞാൻ അങ്ങിനെയല്ലാ വിചാരിക്കുന്നത.
വളരെ ഭാഗ്യശാലികൾക്കല്ലാതെ സത്സംഗമത്തിന്നഇടവരുന്നതല്ല. ഞാൻ
ആ ഗ്രാമത്തിൽ വെച്ച അങ്ങുന്നുമായി കാണ്മാൻ ഇട വന്നിരുന്നില്ലെ
ങ്കിൽ, ഓരൊ ദിക്കുകളിൽ സഞ്ചരിച്ച വൃഥാ കാലക്ഷെപം ചെയ്തുപൊ
കുന്നതായിരുന്നു. അത കൂടാതെ, ഇങ്ങിനെ ദുർലഭമായിരിക്കുന്ന സ
ത്സകാശത്തിന്ന സംഗതി വന്നത എന്റെ ഭാഗ്യമല്ലാതെ മറ്റെന്തൊ
ന്നാണ?

ഇങ്ങിനെ രണ്ടുപെരും തമ്മിൽ ഗുരുശിഷ്യന്മാരുടെ നില
യിൽ ആയി എങ്കിലും സ്നെഹിതന്മാരെപ്പൊലെ ചിലപ്പൊൾ പല നൎമ്മങ്ങൾ
പറയുമെന്ന തന്നെയല്ല, എപ്പൊഴും തമ്മിൽ പിരിയാതെയുമായി.
രാമകിശൊരൻ തന്റെ കൂടെ ശിഷ്യനായി താമസിപ്പാൻ തീൎച്ചയാക്കിയ
തിന്റെ ശെഷം തന്റെ ഗൃഹത്തിലുള്ള എല്ലാവരെയും യൊഗീശ്വരൻ
രാമകിശൊരന്ന, പറഞ്ഞ പരിചയമാക്കിക്കൊടുത്തു. ഒരു ദിവസം രണ്ടു
പെരും കൂടി ഉമ്മരത്തെ തിണ്ണയിന്മെൽ ഇരിക്കുമ്പൊൾ യൊഗീശ്വരൻ
കുന്ദലതയെ വിളിച്ചു. കുന്ദലത തന്റെ പതിവ പൊലെ വെഗത്തിൽ
വന്ന ഉമ്മരത്തെക്ക കടന്നപ്പൊൾ പുതുതായി വന്ന ആൾ അവിടെ
ഇരിക്കുന്നത കണ്ട ഉടനെ അകത്തെക്ക തന്നെ പിൻവാങ്ങി. രാമകി
ശൊരൻ വന്നിട്ട നാലഞ്ച ദിവസമായി എങ്കിലും, കുന്ദലത രാമകിശൊ
രനെ അതുവരെ അടുത്ത കണ്ടിട്ടുണ്ടായിരുന്നില്ല. രാമകിശൊരൻ കന്ദ

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/59&oldid=192830" എന്ന താളിൽനിന്ന് ശേഖരിച്ചത്