താൾ:CiXIV137.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

സിംഹാസനാരൂഢനായി പത്നീസമെതനായി, ആസ്ഥാനമണ്ഡപത്തിൽ
ഇരുന്ന കലിംഗരാജാവിന്ന കപ്പം കൊടുക്കുന്നവരായ ഉപരാജാക്ക
ന്മാരൊടും നാട്ടുപ്രഭുക്കന്മാരൊടും മറ്റും തിരുമുൽകാഴ്ചകൾ സീകരിച്ച,
അവരൊട രണ്ട നാല വാക്ക സംസാരിച്ച, താരതമ്യംപൊലെ ചില സ
മ്മാനങ്ങൾ കൊടുത്തയക്കുകയും ഉണ്ടായി. അങ്ങിനെ തിരുമുൽകാഴ്ചക്ക
വന്നിരുന്നവരിൽ ഒരാളെക്കുറിച്ച പ്രത്യെകിച്ച പറയെണ്ടിയിരിക്കുന്നു.
ആയാൾ വെടൎക്കരചനാണ. വെടർ കലിംഗ രാജ്യത്തിന്ന സമീപമുള്ള
വനപ്രദെശങ്ങളിൽ വസിച്ച, വെട്ടകൊണ്ടും കായ്കനികളെക്കൊണ്ടും ഉ
പജീപനം കഴിച്ച വരുന്ന ഒരു താണ ജാതിക്കാരാണ. അസ്ത്രപ്രയൊ
ഗത്തിൽ അവൎക്ക അസാമാന്യമായ നൈപുണ്യം ഉണ്ട. ഹ്രസ്വഗാത്രന്മാരാ
ണെങ്കിലും എപ്പൊഴും വെട്ടയാടുകയാലും മറ്റും കൃശൊദരന്മാരും വാന
രജാതികൾക്കുള്ളതിൽ കുറയാതെ അംഗലാഘവം ഉള്ളവരുമാണ. അവ
രിൽ ചിലൎക്ക കാട്ടാനയെ വെട്ടയാടി കൊല്ലുവാൻ പ്രത്യെകസാമൎത്ഥ്യം
ഉണ്ട. അത എങ്ങിനെ എന്ന മുമ്പെ ഒരെടത്ത പ്രസ്താപിച്ചിട്ടുണ്ടല്ലൊ.
വെടൎക്ക രചനും, ഭാൎയ്യയും, മക്കളും, ഒരുആനപ്പുറത്ത അമ്പാരിയിലാണവ
ന്നിരുന്നത. തിരുമുൽകാഴ്ചക്ക കാട്ടിൽനിന്നകിട്ടുന്ന പല ദുൎല്ലഭങ്ങളായ
സാധനങ്ങളും കൊണ്ടുവന്നിരുന്നു. സ്വൎണ്ണമയി വെടൎക്കരചനെയും വെ
ടരെയും, അടുത്ത കാണെണമെന്ന ആവശ്യപ്പെട്ടു. യുവരാജാവ സ്വൎണ്ണ
മയിയുടെ കയ്യും പിടിച്ച ആസ്ഥാനമണ്ഡപത്തിൽനിന്ന പുറത്തെക്ക ഇ
റങ്ങി അവിടെ ഒരൊഴിഞ്ഞ സ്ഥലത്ത രണ്ടാളുകളും ചെന്നിരുന്നു. വെട
ൎക്കരചനെ സമീപം വരുത്തുവാൻ കല്പിച്ചു. അരചൻ വന്ന വളരെ സ
ന്തൊഷത്തൊടു കൂടി യുവരാജാവിന്റെയും രാജ്ഞിയുടെയും മുമ്പാകെ
സാഷ്ടാംഗം നമസ്കരിച്ചു. യുവരാജാവ അവനെ ഉടനെ എഴുനീല്പിച്ച അ
ടുക്കെഉണ്ടായിരുന്ന ഒരു ആസനത്തിന്മെൽ ഇരിക്കാമെന്ന കാണിച്ചു. അ
രചൻ "അടിയങ്ങൾ തിരുമുമ്പാകെ ഇരിക്കുകപതിവില്ലെ"ന്ന പറഞ്ഞു.
അപ്പൊഴെക്ക ആളുകൾ ചുറ്റും വന്നകൂടി കെശാദി പാദം
നൊക്കി ത്തുടങ്ങി. അരചന്റെ ശരീരം നീലച്ചെമ്പിന്റെ നിറമാണ. കു
റെ എകരം കുറയുമെങ്കിലും യൊഗ്യത നല്ലവണ്ണം ഉണ്ട. വസ്ത്രം അരയിൽ
ചിറ്റീട്ടുള്ളത ഒന്നമാത്രമെ ഉള്ളു. ഒാരൊ കുരുക്കൾകൊണ്ടും മൃഗങ്ങളു
ടെ കൊമ്പുകൾകൊണ്ടും മറ്റുമുണ്ടാക്കിയ ആഭരണങ്ങൾ വളരെ അണി
ഞ്ഞിട്ടുണ്ട. വളരെ വിസ്തൃതമായ മാറിടം, ചുരുങ്ങിയ വയറ, ഹ്രസ്വ
ങ്ങളാണെങ്കിലും, മാംസളങ്ങളായി വ്യായാമ കഠിനങ്ങളായ കരചര
ണങ്ങൾ, ഇതകൾക്ക പുറമെ, വട്ടമൊത്ത ഒരു മുഖവും, അല്പം ചെമ്പി
ച്ച താടിയും മീശയും, ചെറിയതാണെങ്കിലും വളരെ തീക്ഷ്ണങ്ങളായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/55&oldid=192825" എന്ന താളിൽനിന്ന് ശേഖരിച്ചത്